മുന്‍ എം എല്‍ എയും സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയേറ്റ് അംഗവുമായ ജോര്‍ജ്ജ് എം തോമസിന്‍റെ ലൗ ജിഹാദ് പരാമര്‍ശത്തെ വിമര്‍ശിച്ച് രാഷ്ട്രീയ നിരീക്ഷകന്‍ കെ ടി കുഞ്ഞിക്കണ്ണന്‍. വ്യത്യസ്ത മതസമൂഹങ്ങളിൽ പെട്ടവർ തമ്മിലുള്ള വിവാഹങ്ങളെ പ്രശ്നവൽക്കരിച്ച് സമൂഹത്തിൽ വർഗീയ ധ്രുവീകരണമുണ്ടാക്കുന്നവരാണ് ലൗ ജിഹാദിൻ്റെ നിർമ്മാതാക്കൾ. വിവാഹം പങ്കാളികളുടെ വ്യക്തിപരമായ കാര്യമാണെന്നും അതിന് മതവും ജാതിയുമൊന്നും തടസ്സമായി കൂടെന്നുമാണ് കെ ടി കുഞ്ഞിക്കണ്ണന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
സി പി ഐ എം ഷെജിനും ജോയ്സ്നക്കുമൊപ്പമാണ്.
അവരുടെ വിവാഹത്തിൽ അസ്വാഭാവികമായൊന്നുമില്ലെന്നും പാർടി ജില്ലാ സെക്രട്ടറി വ്യക്തമാക്കി കഴിഞ്ഞു. വ്യത്യസ്ത മതസമൂഹങ്ങളിൽ പെട്ടവർ തമ്മിലുള്ള വിവാഹങ്ങളെ പ്രശ്നവൽക്കരിച്ച് സമൂഹത്തിൽ വർഗീയ ധ്രുവീകരണമുണ്ടാക്കുന്നവരാണ് ലൗജിഹാദിൻ്റെ നിർമ്മാതാക്കൾ. വിവാഹം പങ്കാളികളുടെ വ്യക്തിപരമായ കാര്യമാണെന്നും അതിന് മതവും ജാതിയുമൊന്നും തടസ്സമായി കൂടെന്നുമാണ് ഒരാധുനിക ജനാധിപത്യ സമൂഹം കാണുന്നത്. ലൗവ് ജിഹാദ് സംഘപരിവാറിൻ്റെ നിർമ്മിതിയാണ്.
ഇസ്ലാമോഫോബിയയെ രാഷ്ട്രീയ തന്ത്രമാക്കുന്ന ഹിന്ദുത്വവാദികളുടെ വിദ്വേഷ പ്രചരണത്തിനും സാമൂഹ്യ വിഭജനത്തിനുമുള്ള പ്രധാന ആയുധമാണ് ലൗജിഹാദെന്നും സി പി ഐ എം ൻ്റെ പ്രഖ്യാപിത നിലപാടാണ്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക