ഡല്‍ഹി: ബോളിവുഡ് നടി സോനം കപൂറിന്റെയും ഭര്‍ത്താവും വ്യവസായിയുമായ ആനന്ദ് അഹൂജയുടെയും ഡല്‍ഹിയിലെ വസതിയില്‍ മോഷണം നടത്തിയത് നഴ്‌സും ഭര്‍ത്താവും ചേര്‍ന്ന്. സോനം കപൂറിന്റെ ഭര്‍തൃമാതാവിന്റെ സഹായി അപര്‍ണ റുത്ത് വില്‍സണ്‍, ഭര്‍ത്താവ് നരേഷ് കുമാര്‍ സാഗര്‍ എന്നിവരെയാണ് ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. ചോദ്യംചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. എന്നാല്‍ പ്രതികളില്‍ നിന്ന് മോഷ്ടിച്ച പണവും ആഭരണങ്ങളും കണ്ടെടുക്കാന്‍ സാധിച്ചിട്ടില്ല. 2.4 കോടിയുടെ ആഭരണങ്ങളും പണവുമാണ് മോഷണം പോയത്.
ആനന്ദ് ആഹുജയുടെ മാതാപിതാക്കളാണ് അവിടുത്തെ സ്ഥിരതാമസക്കാര്‍. കഴിഞ്ഞ ഫെബ്രുവരിയിലാണ് കവർച്ച നടന്നതെന്നാണ് വാർത്തകൾ. എന്നാല്‍ രണ്ടുവര്‍ഷം മുന്‍പ് അലമാരയിൽ ഇട്ടുപൂട്ടിയ സ്വത്തുവകകള്‍ ഇപ്പോള്‍ ഒരാവശ്യം വന്നപ്പോഴാണ് അവര്‍ നോക്കുന്നത്. ഹൈ പ്രൊഫൈൽ കേസായതിനാൽ അധികൃതർ സംഭവം രഹസ്യമായി സൂക്ഷിക്കുകയായിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ആഭരണങ്ങളും പണവുമടങ്ങിയ കബോര്‍ഡ് രണ്ട് വര്‍ഷങ്ങള്‍ക്കു മുന്‍പാണ് പൂട്ടി വച്ചത്. പിന്നീട് അത് ശ്രദ്ധിച്ചില്ല. ഫെബ്രുവരി 11-ന് അലമാരയിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളും പണവും പരിശോധിച്ചപ്പോഴാണ് മോഷണം നടന്ന വിവരം അറിഞ്ഞതെന്ന് പരാതിയിൽ പറയുന്നു. ഡൽഹിയിലെ അമൃത ഷെർഗിൽ മാർഗിലാണ് സോനം കപൂറിന്റെ വസതി. ഭർത്താവ് ആനന്ദ് അഹൂജയുടെ അമ്മ പ്രിയ അഹൂജ, പിതാവ് ഹരീഷ് അഹൂജ എന്നിവർക്കൊപ്പം ആനന്ദ് അഹൂജയുടെ മുത്തശ്ശി സരള അഹൂജയുമാണ് ഈ വീട്ടിൽ കഴിയുന്നത്.