ജഹാംഗീര്‍പുരിയില്‍ വീടുകള്‍ തകര്‍ത്തുകൊണ്ടിരുന്ന ബുള്‍ഡോസര്‍ തടഞ്ഞ് ബൃന്ദാ കാരാട്ട്

ഡല്‍ഹി: ഡല്‍ഹിയിലെ ജഹാംഗീര്‍പുരിയില്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് മുസ്ലീങ്ങള്‍ കൂട്ടമായി താമസിക്കുന്ന തെരുവില്‍ വീടുകള്‍ തകര്‍ക്കുന്നതിനെതിരെ കോടതി വിധിയുമായി എത്തിയാണ് സിപിഎം നേതാവ് ബൃന്ദാ കാരാട്ട് തടഞ്ഞത്. ബുള്‍ഡോസറുകള്‍ക്ക് നേരെ കോടതി വിധി ഉയര്‍ത്തിക്കാട്ടിയാണ് അനധികൃതമായി വീടുകള്‍ തകര്‍ക്കുന്നതില്‍ നിന്നും പിന്മാറാന്‍ ബൃന്ദാ കാരാട്ട് ആവശ്യപ്പെട്ടത്. ഇതിന്‍റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വന്‍ തോതില്‍ പ്രചരിക്കുന്നുണ്ട്. വീടുകള്‍ പൊളിക്കുന്നത് നിര്‍ത്താന്‍ സുപ്രീംകോടതിയുടെ ഉത്തരവുണ്ട്. അത് നടപ്പിലാക്കാനാണ് താന്‍ ഇവിടെ വന്നിരിക്കുന്നത്. ബുള്‍ഡോസര്‍ ഉപയോഗിച്ച് ജനാധിപത്യത്തിലേക്ക് കടന്നുകയറാമെന്ന് ആരും പ്രതീക്ഷിക്കേണ്ടന്നും ബൃന്ദാ കാരാട്ട് കൂട്ടിച്ചേര്‍ത്തു.

കെട്ടിടങ്ങള്‍ പൊളിച്ചുനീക്കുന്നത് സുപ്രീംകോടതി സ്‌റ്റേ ചെയ്തിട്ടും ഇത് അംഗീകരിക്കാന്‍ ഒരു വിഭാഗം തയ്യാറാകാത്തതിനെ തുടര്‍ന്നാണ്‌ ബൃന്ദാ കാരാട്ട് നേരിട്ടെത്തിയത്. കോടതി ഉത്തരവ് ലഭിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ബിജെപി ഭരിക്കുന്ന വടക്കന്‍ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ നൂനപക്ഷങ്ങളുടെ വീടുകള്‍ പൊളിക്കല്‍ തുടര്‍ന്നത്. ഉത്തരവ് കയ്യില്‍ ലഭിക്കുമ്പോഴേക്ക് പരമാവധി കെട്ടിടങ്ങള്‍ പൊളിക്കാനാണ് ശ്രമം നടത്തിയതെങ്കിലും കൃത്യസമയത്ത് ബൃന്ദാ കാരാട്ട് ഇടപെടുകയായിരുന്നു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ജംഇയത്തുല്‍ ഉലമ ഹിന്ദ് നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി വീടുകള്‍ പൊളിക്കുന്നതിനെതിരെ സ്റ്റേ നല്‍കിയത്. കേസില്‍ നാളെയാണ് വിശദമായ വാദം കേള്‍ക്കുക. ഹനുമാന്‍ ജയന്തി റാലിക്കിടെ വര്‍ഗീയ സംഘര്‍ഷം നടന്ന പളളിക്കുസമീപമുളള കെട്ടിടങ്ങളാണ് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പൊളിച്ചുനീക്കുന്നത്. അനധികൃത കെട്ടിടങ്ങളാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് ഡല്‍ഹി കോര്‍പ്പറേഷന്റെ നടപടി. കലാപകാരികളുടെ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി ബിജെപി അധ്യക്ഷന്‍ ആദേഷ് ഗുപ്ത എന്‍ ഡി എം സി മേയര്‍ക്ക് കത്തയച്ചിരുന്നു. തുടര്‍ന്നാണ് ഉദ്യേഗസ്ഥരെത്തി കെട്ടിടങ്ങള്‍ പൊളിക്കാന്‍ ആരംഭിച്ചത്. സമാനമായ സംഭവങ്ങള്‍ രാജ്യത്തിന്‍റെ വിവിധ സംസ്ഥാനങ്ങളിലും റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു.

നോമ്പുതുറ സമയത്ത് വിശ്വഹിന്ദു പരിഷത്തും ബജ്‌റംഗ് ദളും ആയുധമേന്തിയാണ് ജഹാംഗീര്‍പുരി സി ബ്ലോക്കില്‍ ഘോഷയാത്ര നടത്തിയത്. അത് കല്ലേറിലും അക്രമത്തിലും കലാശിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് ഘോഷയാത്രക്കാരെ അറസ്റ്റ് ചെയ്യുന്നതിനുപകരം ഒരുവിഭാഗം ജനങ്ങളെ മാത്രം അറസ്റ്റ് ചെയ്തത് വലിയ വിവാദമായിരുന്നു. അതിനിടെയാണ് സ്ഥലത്ത് താമസിക്കുന്നത് റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളും ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരുമാണെന്ന് ബിജെപി പ്രചാരണം ആരംഭിച്ചത്. തുടര്‍ന്നാണ് കോര്‍പ്പറേഷന്‍ കെട്ടിടങ്ങള്‍ തകര്‍ക്കല്‍ ആരംഭിച്ചത്.

Contact the author

National Desk

Recent Posts

National Desk 2 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 3 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 3 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More