കൊച്ചി: നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയടക്കം 11 പേര്‍ക്കെതിരെ വഞ്ചനാക്കുറ്റത്തിന് പൊലീസ് കേസ് എടുത്തു. ധര്‍മൂസ് ഫിഷ് ഹബ് എന്ന ബിസിനസ് സ്ഥാപനത്തിന്‍റെ മറവില്‍ 43 ലക്ഷം രൂപയിലേറെ തട്ടിയെടുത്തുവെന്നാണ് പരാതി. മൂവാറ്റുപുഴ മാനാരി ആസിഫ് പുതുക്കാട്ടില്‍ ആലിയാരാണ് ധര്‍മ്മജനെതിരെ പരാതി നല്‍കിയത്. എറണാകുളം സെന്‍റര്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ധര്‍മ്മജന്‍റെ ഉടമസ്ഥതയിലുള്ള മത്സ്യക്കടയുടെ ഫ്രാഞ്ചൈസി നല്‍കാമെന്ന് വാഗ്ദാനം നല്‍കി പറ്റിക്കുകയും മീന്‍ നല്‍കാമെന്ന് പറഞ്ഞ് ഗഡുക്കളായി പണം വാങ്ങുകയും ചെയ്തു. എന്നാല്‍ ധര്‍മ്മജന്‍ ഫിഷ് നല്‍കിയില്ലെന്നാണ് പരാതിയില്‍ പറയുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഫ്രാഞ്ചൈസിക്ക് പുറത്ത് നിന്നും ഫിഷ് എടുത്ത് പരാതിക്കാരന്‍ വില്‍പ്പന നടത്തി. അതിനാല്‍ താത്കാലികമായി ആസിഫിന് മീന്‍ നല്‍കുന്നത് നിര്‍ത്തിവെച്ചിരിക്കുകയായിരുന്നുവെന്നും കേസിലെ രണ്ടാം പ്രതി കിഷോര്‍ കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. പണം തട്ടിയെടുത്തുവെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും കിഷോര്‍ കൂട്ടിച്ചേര്‍ത്തു. എറണാകുളം പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ ധർമ്മജന് പൊലീസ് നോട്ടീസ് നൽകിയിരിക്കുകയാണ്. ധർമ്മജന്‍റെ വിശദീകരണം കൂടി കേട്ടതിന് ശേഷമേ തുടര്‍ നടപടികളിലേക്ക് കടക്കുകയുള്ളുവെന്ന് പൊലീസ് വ്യക്തമാക്കി.