ഡല്‍ഹി: ഭര്‍ത്താവ് ഭാര്യയെ ബലാത്സംഗം ചെയ്‌താല്‍ അത് കുറ്റകരമാണോ എന്ന കാര്യത്തില്‍ വ്യത്യസ്ത വിധികളുമായി ഡല്‍ഹി ഹൈക്കോടതി. വൈവാഹിക ബന്ധത്തിലെ ബലാത്സംഗം കുറ്റകരമാക്കണമെന്ന ഹർജിയില്‍ ഡല്‍ഹി ഹൈക്കോടതിയാണ് ഭിന്നവിധി പുറപ്പെടുവിച്ചത്. കേസ് പരിഗണിക്കവേയാണ് രണ്ടംഗ ബെഞ്ചിലെ രണ്ടു ജഡ്ജിമാര്‍ വ്യത്യസ്ത വിധികള്‍ പുറപ്പെടുവിച്ചത്. അതോടെ വിഷയം ഹൈക്കോടതിയിലെ വിശാല ബെഞ്ചിന് വിട്ടു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഭര്‍ത്താവ് ഭാര്യയെ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി ലൈംഗിക ബന്ധത്തിലേർപ്പെടുന്നതും ബലാത്സംഗം ചെയ്യുന്നതും ബലാത്സംഗ കുറ്റത്തില്‍നിന്ന് ഒഴിവാക്കുന്ന, ഐപിസി 375-2 വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്നാണ് രണ്ടംഗ ബെഞ്ചിലെ ജസ്റ്റിസ് രാജീവ് ശക്ധേര്‍ വിധിച്ചത്. എന്നാല്‍ ജസ്റ്റിസ് ശക്ധേറിന്റെ വിധിന്യായത്തോടു യോജിക്കുന്നില്ലെന്നും വകുപ്പ് ഭരണഘടനാപരമാണെന്നുമായിരുന്നു മലയാളി കൂടിയായ ജസ്റ്റിസ് ഹരിശങ്കറിന്‍റെ വിധി. വിധി സങ്കീര്‍ണമായതോടെ പരിഹാരത്തിനായി സുപ്രീം കോടതിയെ സമീപിക്കണമെന്ന് ഇരു ജഡ്ജിമാരും അഭിപ്രായപ്പെട്ടു.