ഡല്‍ഹി: ലഹരി മരുന്ന് കേസില്‍ ഷാറൂഖാന്‍റെ മകന്‍ ആര്യന്‍ ഖാന് ക്ലീന്‍ ചിറ്റ് ലഭിച്ചതിന് പിന്നാലെ, അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സമീർ വാങ്കഡെക്കെതിരെ നടപടിക്ക് ശുപാര്‍ശ. ജോലിക്കായി വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്നും ആഡംബര കപ്പലിലെ ലഹരിമരുന്ന് കേസ് അന്വേഷണത്തില്‍ വീഴ്ച വരുത്തിയെന്നും ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര സര്‍ക്കാര്‍ നടപടിക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നതെന്നാണ് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കേസ് അന്വേഷണം കൃത്യമായ രീതിയില്‍ നടന്നില്ലെന്ന് പ്രത്യേക അന്വേഷണം സംഘം കണ്ടെത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട് അന്വേഷണം സംഘം ഹാജരാക്കിയ 6,000 പേജുള്ള കുറ്റപത്രത്തിൽനിന്ന് ആര്യൻ ഖാൻ ഉൾപ്പെടെ ആറുപേരെ എൻസിബി ഒഴിവാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് പ്രത്യേക അന്വേഷണ സംഘം ആര്യന്‍ ഖാന് ക്ലീന്‍ ചിറ്റ് നല്‍കിയത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ആര്യന്‍ ഖാനെ കേസില്‍ നിന്നും ഒഴിവാക്കാനായി കോടികള്‍ ചോദിച്ചുവെന്ന ആരോപണവും വാങ്കഡെക്കെതിരെ ഉയര്‍ന്നുവന്നിരുന്നു. ഈ സാഹചര്യത്തില്‍ വാങ്കഡെയെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരുന്നു. ഇതേതുടര്‍ന്ന് ആര്യന്‍ ഖാന്‍ ഉള്‍പ്പെട്ട 6 ലഹരി മരുന്ന് കേസുകളുടെ അന്വേഷണച്ചുമതലയില്‍ നിന്നും വാങ്കഡെയെ നീക്കിയിരുന്നു. കൂടാതെ, വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് വാങ്കഡെ ജോലിയില്‍ പ്രവേശിച്ചതെന്ന് ചൂണ്ടിക്കാട്ടി മഹാരാഷ്ട്ര മന്ത്രി നവാബ് മാലികും രംഗത്തെത്തിയിരുന്നു. ഈ കേസിൽ നേരത്തെ തന്നെ വാങ്കഡെക്കെതിരെ അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു.