കൊച്ചി: നിയമസഭയില്‍ പി ടി തോമസിന്റെ ശബ്ദമാകുമെന്ന് നിയുക്ത തൃക്കാക്കര എം എല്‍ എ ഉമാ തോമസ്. പി ടി തോമസാണ് തന്റെ മാര്‍ഗദീപമെന്നും അദ്ദേഹത്തിന്റെ വികസന സ്വപ്‌നങ്ങളും നിലപാടിന്റെ രാഷ്ട്രീയവും പിന്‍തുടരുമെന്നും ഉമാ തോമസ് പറഞ്ഞു. തൃക്കാക്കരയിലെ ഉജ്ജ്വല വിജയത്തിനുപിന്നാലെ ഉപ്പുതോട് സെന്റ് ജോസഫ് ദേവാലയത്തിലെ പി ടി തോമസിന്റെ കല്ലറയിലെത്തി പ്രാര്‍ത്ഥനയ്ക്കുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍.
'പി ടി കുറച്ച് അഗ്രസീവായിരുന്നു സംസാരത്തില്‍. പക്ഷേ ഞാന്‍ സൗമ്യയായിതന്നെ കാര്യങ്ങളില്‍ ഇടപെടും. പി ടി തോമസിനോട് എനിക്ക് ആരാധന തോന്നാനുളള കാരണം അദ്ദേഹത്തിന്റെ ഇടപെടലുകളാണ്. എന്റെ അഭിപ്രായങ്ങള്‍ എവിടെയും തുറന്നുപറയാന്‍ എനിക്കൊരു ബുദ്ധിമുട്ടുമുണ്ടാവില്ല'-ഉമാ തോമസ് പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
വോട്ടെണ്ണലിന്റെ എല്ലാ ഘട്ടത്തിലും വ്യക്തമായ ലീഡായിരുന്നു ഉമാ തോമസിന് ലഭിച്ചത്. 25,015 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഉമാ തോമസ് ഉജ്ജ്വല വിജയം കരസ്ഥമാക്കിയത്. പന്ത്രണ്ട് റൗണ്ടുകളും എണ്ണിത്തീര്‍ന്നപ്പോള്‍ 72,767 വോട്ടുകളാണ് ഉമാ തോമസിന് ലഭിച്ചത്. എല്‍ ഡി എഫ് സ്ഥാനാർത്ഥി ജോ ജോസഫിന് 47,752 ഉം എന്‍ ഡി എ സ്ഥാനാര്‍ത്ഥി എ എന്‍ രാധാകൃഷ്ണന് 12,955 വോട്ടുകളുമാണ് ലഭിച്ചത്.