ഡല്‍ഹി: തനിക്കെതിരായ ഫണ്ട് തിരിമറി കേസിന് പിന്നില്‍ സംഘപരിവാറാണെന്ന് പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകയും നര്‍മ്മദ ബച്ചാവന്‍ ആന്തോളന്‍ നേതാവുമായ മേധാ പട്കര്‍. ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും തനിക്ക് ഔദ്യോഗിക നോട്ടീസ് ഒന്നും ലഭിച്ചിട്ടില്ലെന്നും പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണ്. ബാങ്ക് അക്കൌണ്ടുകള്‍ പരിശോധിക്കാവുന്നതാണ്. പരാതി എ ബി വി പി നല്‍കിയതാണ്. ഇതിന്‍റെ പിന്നില്‍ സംഘപരിവാര്‍ ശക്തികളാണ് പ്രവര്‍ത്തിക്കുന്നതെന്നും മേധാ പട്കര്‍ കൂട്ടിച്ചേര്‍ത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
നർമദ ബചാവോ പ്രസ്ഥാനത്തിന്‍റെ സ്ഥാപകയായ മേധാ പട്കറും മറ്റു 11 പേരും ചേര്‍ന്ന് ഗോത്രവിഭാഗത്തിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ശേഖരിച്ച തുകയില്‍ തിരിമറി നടത്തിയെന്നാണ് കേസ്. സംഭവനയായി ലഭിച്ച തുക രാജ്യ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചെന്നും പരാതിയില്‍ പറയുന്നു. മധ്യപ്രദേശിലെ ബര്‍വാനി ജില്ല സ്വദേശിയായ പ്രിതംരാജ് ബഡോലെ ആണ് പരാതിക്കാരന്‍. മേധാ പട്കര്‍ സാമൂഹിക പ്രവര്‍ത്തകയായി ആളുകളെ കബളിപ്പിക്കുകയാണെന്നും പ്രിതംരാജ് ബഡോലെ ആരോപിക്കുന്നു.