ഡല്‍ഹി: അറുപത്തിയഞ്ചിലധികം വാക്കുകള്‍ക്കും പാര്‍ലമെന്റ് വളപ്പിലെ പ്രതിഷേധത്തിനും വിലക്കേര്‍പ്പെടുത്തിയതിനുപിന്നാലെ വീണ്ടും മറ്റൊരു വിലക്ക് കൂടി. പാര്‍ലമെന്റിനകത്ത് പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി പ്രതിഷേധിക്കുന്നതിനാണ് പുതിയ വിലക്ക്. ലഘുലേഖകള്‍, ചോദ്യാവലികള്‍, വാര്‍ത്താക്കുറിപ്പുകള്‍ എന്നിവ വിതരണം ചെയ്യാന്‍ പാടില്ല. അച്ചടിച്ച രേഖകള്‍ വിതരണം ചെയ്യണമെങ്കില്‍ സ്പീക്കറുടെ മുന്‍കൂര്‍ അനുമതി വാങ്ങണം. ഇതുസംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ ലോക്‌സഭാ സെക്രട്ടറിയേറ്റ് പുറത്തിറക്കിയിട്ടുണ്ട്.
ഇന്നലെയാണ് പാർലമെന്റ് വളപ്പിൽ പ്രതിഷേധിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയത്. പാർലമെന്റ് മന്ദിരത്തിന്റെ പരിസരത്ത് പ്രകടനങ്ങളോ പ്രതിഷേധങ്ങളോ ധർണകളോ ഉപവാസമോ മതപരമായ ചടങ്ങുകളോ ഇനി നടത്താനാകില്ല. നേരത്തെ, അരാജകവാദി, കുരങ്ങൻ, കോവിഡ് വാഹകൻ, അഴിമതിക്കാരൻ, കുറ്റവാളി, മുതലക്കണ്ണീർ, ഗുണ്ടായിസം, നാടകം, കഴിവില്ലാത്തവൻ, കാപട്യം, കരിദിനം, ഗുണ്ട, ചതി, അഹങ്കാരം, നാട്യം ഉൾപ്പെടെ 65 വാക്കുകള്‍ക്കാണ് വിലക്കേര്‍പ്പെടുത്തിയത്. തിങ്കളാഴ്ച ആരംഭിക്കുന്ന വര്‍ഷകാല സമ്മേളനത്തിന് മുന്നോടിയായാണ് പട്ടിക പുറത്തിറക്കിയത്. പാര്‍ലമെന്‍റിലെ ചര്‍ച്ചകള്‍ക്കിടയില്‍ പ്രസ്തുത വാക്കുകള്‍ ഉപയോഗിച്ചാല്‍ അവ നീക്കം ചെയ്യും.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
വാക്കുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതിനെതിരായ പ്രതിപക്ഷ വിമർശം ശക്തമായതോടെ വിശദീകരണവുമായി ലോക്‌സഭാ സെക്രട്ടറിയറ്റ് രംഗത്തെത്തിയിരുന്നു. കാലാകാലങ്ങളായി ഇത്തരത്തിൽ ‘പാർലമെന്ററി മര്യാദ’കൾക്ക് ചേരാത്ത വാക്കുകൾ കണ്ടെത്തിയാല്‍ അവ ഒഴിവാക്കിയിട്ടുണ്ടെന്ന് സെക്രട്ടറിയറ്റ് അറിയിച്ചു. വാക്കുകൾ നിരോധിച്ചിട്ടില്ലെന്നും എന്നാൽ സഭാ രേഖകളിൽ ഉണ്ടാകില്ലെന്നും ലോക്‌സഭാ സ്‌പീക്കർ ഓംബിർള മാധ്യമങ്ങളോട് പ്രതികരിച്ചു.