ജയ്പൂര്‍: കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കുന്ന ശശി തരൂര്‍ എംപി വരേണ്യ വിഭാഗത്തില്‍ നിന്നുള്ള നേതാവാണെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ്സിന്റെ മുതിര്‍ന്ന നേതാവുമായ അശോക് ഗെഹ്ലോട്ട് പറഞ്ഞു. ''തരൂര്‍ നല്ല വ്യക്തിയും നേതാവുമാണ് പക്ഷെ വരേണ്യ വിഭാഗത്തെയാണ് അദ്ദേഹം പ്രതിനിധീകരിക്കുന്നത്''- ഗാന്ധി ജയന്തിയോടനുബന്ധിച്ച് നടന്ന പരിപാടിക്ക് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അശോക് ഗെഹ്ലോട്ട്.
ഹൈക്കമാണ്ടിന്റെ പിന്തുണയോടുകൂടി കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കുന്ന കോണ്‍ഗ്രസ് രാജ്യസഭാ നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയെ കുറിച്ച് നല്ല അഭിപ്രായം പറഞ്ഞ രാജസ്ഥാന്‍ മുഖ്യമന്ത്രി തന്‍റെ പിന്തുണ അദ്ദേഹത്തിനാണ് എന്ന് വ്യക്തമാക്കി. "മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ ദളിത് വിഭാഗത്തില്‍ നിന്ന് വന്ന ജനകീയ നേതാവാണ്. അദ്ദേഹത്തിന് കോണ്‍ഗ്രസ് പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള ശേഷിയുണ്ട്. വളരെയധികം ഹൃദയ നൈര്‍മ്മല്യമുള്ള നേതാവാണ് ഖാര്‍ഗെ''- അശോക് ഗെഹ്ലോട്ട് പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കുന്നതിന്‍റെ ഭാഗമായി വെള്ളിയാഴ്ച (ഇന്നലെ) നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പിക്കാനെത്തിയ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെക്കൊപ്പം അശോക് ഗെഹ്ലോട്ട് ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാകള്‍ ഉണ്ടായിരുന്നു. ഗാന്ധി കുടുംബത്തിന് സമ്മതനാണ് എന്നതുകൊണ്ട് തന്നെ മുതിർന്ന നേതാക്കളുടെ പിന്തുണ ഖാര്‍ഗെക്ക് ഉറപ്പാണ്. കേരളത്തില്‍ നിന്ന് എ കെ ആന്റണി, ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ തങ്ങള്‍ ഖാര്‍ഗെക്ക് ഒപ്പമാണ് എന്ന് ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്.