ഡല്‍ഹി: സുപ്രീം കോടതിയില്‍ ഒരു കേസും ചെറുതല്ലെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്. നിസ്സാര കേസുകള്‍ പരിഗണിച്ച് സുപ്രീംകോടതിയുടെ വിലപ്പെട്ട സമയം കളയരുതെന്ന കേന്ദ്ര നിയമമന്ത്രിയുടെ പരാമര്‍ശത്തിന് പിന്നാലെയാണ് ചീഫ് ജസ്റ്റിസിന്‍റെ പരോക്ഷ മറുപടി. ഒരാള്‍ക്ക് വ്യക്തി സ്വാതന്ത്ര്യം നഷ്ടപ്പെട്ടാല്‍ കോടതി അതില്‍ ഇടപെടുമെന്നും ഇല്ലെങ്കില്‍ പിന്നെ ഞങ്ങളെന്താണ് ഇവിടെ ചെയ്യേണ്ടതെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു. മനഃസാക്ഷിക്കനുസരിച്ചു പ്രവർത്തിക്കാനും പൗരസ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള മുറവിളിക്കു മറുപടി നൽകാനുമാണ് ഇവിടെയിരിക്കുന്നത്. ഇത്തരം പ്രശങ്ങള്‍ സുപ്രീംകോടതി പരിഗണിച്ചില്ലെങ്കില്‍ സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നവരുടെ ശബ്ദം ആരും കേള്‍ക്കാതെ പോകുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
വൈദ്യുതി മോഷണവുമായി ബന്ധപ്പെട്ട 9 വ്യത്യസ്ത കേസുകളിലായി 18 വർഷം തടവുശിക്ഷ വിധിക്കപ്പെട്ട യുപി സ്വദേശിയുടെ ഹര്‍ജി പരിഗണിക്കുന്നതിനിടയിലാണ് ചീഫ് ജസ്റ്റിസ് ഇക്കാര്യം പറഞ്ഞത്. സുപ്രീം കോടതി ഗൗരവമല്ലാത്ത ജാമ്യ ഹർജികളും പൊതു താത്പര്യ ഹർജികളും കേൾക്കുന്നത് അധിക ബാധ്യതയാണ് എന്നായിരുന്നു ഇന്നലെ മന്ത്രി കിരൺ റിജിജുവിന്റെ പരാമർശം. ജഡ്ജിമാരുടെ നിയമനം സംബന്ധിച്ച കൊളീജിയം ശുപാർശകളുടെ കാര്യത്തിൽ സുപ്രീം കോടതിയും കേന്ദ്ര സർക്കാരും അഭിപ്രായവ്യത്യാസം തുടരുന്നതിടയിലാണ് കോടതി എങ്ങനെ പ്രവര്ത്തിക്കണമെന്ന നിര്‍ദ്ദേശവുമായി കേന്ദ്രമന്ത്രി രംഗത്തെത്തിയത്. അതേസമയം, മന്ത്രിയുടെ പ്രസ്താവന വിവാദമായ സാഹചര്യത്തില്‍ പ്രസ്താവനയെ എതിർത്ത് പ്രതിപക്ഷ നേതാക്കൾ പാർലമെൻറിൽ നോട്ടീസ് നല്കിയിട്ടുണ്ട്.