പാലക്കാട്: തന്നെ പിന്തുണച്ച എല്ലാവര്‍ക്കും നന്ദി അറിയിച്ച് പാലക്കാട് അട്ടപ്പാടിയിലെ മുത്തു. പല്ല് ഉന്തിയതിന്റെ പേരില്‍ മുത്തുവിന് ജോലി നിഷേധിച്ചുവെന്ന വാര്‍ത്ത ഇന്നലെയാണ് പുറത്തുവന്നത്. ഇതിനുപിന്നാലെ നിരവധി ആളുകളാണ് മുത്തുവിന് പിന്തുണയുമായി രംഗത്തെത്തിയത്. 'സാധാരണക്കാരുടെ പ്രശ്നങ്ങള്‍ അധികാരികളുടെ ശ്രദ്ധയില്‍ പെടുത്തിയ എല്ലാവര്‍ക്കും നന്ദി. തന്‍റെ വലിയൊണ്. എല്ലാവര്‍ക്കും നന്ദി' മുത്തു മീഡിയ വണ്ണിനോട് പറഞ്ഞു. അതേസമയം മുത്തുവിന് ശസ്ത്രക്രിയ നടത്താൻ തയ്യാറാണെന്ന് പെരിന്തല്‍മണ്ണ കിംസ് അല്‍ശിഫ ആശുപത്രി അറിയിച്ചു.
വനംവകുപ്പിന്റെ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ നിയമനത്തിന് അഭിമുഖം വരെ എത്തിയതിനുശേഷമാണ് പല്ലിന്റെ പേരില്‍ ജോലി നഷ്ടമായത് എന്നാണ് മുത്തു പറയുന്നത്. ചെറുപ്രായത്തിലുണ്ടായ വീഴ്ച്ചയെത്തുടര്‍ന്നാണ് പല്ലിന് തകരാറുണ്ടായതെന്നും പണമില്ലാത്തതിനാലാണ് ചികിത്സിച്ച് നേരെയാക്കാന്‍ സാധിക്കാതിരുന്നതെന്നും മുത്തു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ബീറ്റ് ഫോറസ്റ്റ് ഓഫീസറെ നിയമിക്കാനുളള പി എസ് സിയുടെ സ്‌പെഷല്‍ റിക്രൂട്ട്‌മെന്റില്‍ എഴുത്തുപരീക്ഷയും കായികക്ഷമതാ പരീക്ഷയും പാസായാണ് മുത്തു അഭിമുഖത്തിന് പോയത്. അതിനുമുന്‍പ് ശാരീരിക ക്ഷമത പരിശോധിച്ച ഡോക്ടര്‍ ഉന്തിയ പല്ലുണ്ടെന്ന് പ്രത്യേകം രേഖപ്പെടുത്തുകയായിരുന്നു. അതേസമയം, ചില പ്രത്യേക തസ്തികകളിലേക്കുളള യോഗ്യതകളും അയോഗ്യതകളും സ്‌പെഷ്യല്‍ റൂളില്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് പിഎസ് സി അധികൃതര്‍ പറയുന്നു. ഉന്തിയ പല്ലും കോമ്പല്ലുമെല്ലാം അയോഗ്യതയ്ക്കുളള ഘടകങ്ങളാണെന്നും അധികൃതര്‍ പറയുന്നു. സംഭവത്തില്‍ പി എസ് എസിയുടെ ഔദ്യോഗിക വിശദീകരണം ലഭിച്ചിട്ടില്ല.