ഡല്‍ഹി: നോയിഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മരിയോണ്‍ ബയോടെകിലെ മരുന്ന് നിര്‍മ്മാണം നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചതായി കമ്പനി അറിയിച്ചു. ഉത്തര്‍പ്രദേശ് ഡ്രഗ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍റെ നിര്‍ദ്ദേശ പ്രകാരമാണ് മരുന്ന് നിര്‍മ്മാണം നിര്‍ത്തിയത്. മരിയോണ്‍ ബയോടെക് കമ്പനിയുടെ കഫ് സിറപ്പ് കഴിച്ച് 18 കുട്ടികള്‍ മരിച്ചുവെന്ന് ഉസ്ബെക്കിസ്ഥാന്‍ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ആരോപണം ഉന്നയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് നടപടി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
മരിയോണ്‍ ബയോടെക് നിര്‍മ്മിച്ച മരുന്ന് കുടിച്ച 21 കുട്ടികളില്‍ 18 പേരും മരണപ്പെട്ടുവെന്നും ഉസ്ബെക്കിസ്ഥാന്‍ സര്‍ക്കാര്‍ ആരോപിക്കുന്നു. കഫ് സിറപ്പില്‍ ഉണ്ടാകാന്‍ പാടില്ലാത്ത പദാര്‍ഥമായ എഥിലീന്‍ ഗ്ലൈക്കോള്‍, ഡോക് -1 സിറപ്പില്‍ അടങ്ങിയിട്ടുണ്ടെന്നാണ് കണ്ടെത്തൽ. ഇതിന്റെ അമിത ഡോസ് കുട്ടികള്‍ കഴിച്ചതാണ് മരണത്തിനിടയാക്കിയതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഡോക് -1 മാക്സിന്റെ ടാബ്ലെറ്റുകളുടെയും സിറപ്പുകളുടെയും വില്പന രാജ്യത്ത് നിരോധിച്ചതായി ഉസ്ബെക്കിസ്ഥാന്‍ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. അടുത്തിടെ മെയ്ഡന്‍ ഫാർമസ്യൂട്ടിക്കൽസ് നിര്‍മ്മിച്ച കഫ് സിറപ്പ് കഴിച്ച് ആഫ്രിക്കന്‍ രാജ്യമായ ഗാംബിയയില്‍ 66 കുട്ടികള്‍ മരണപ്പെട്ടിരുന്നു.