ഡല്‍ഹി: ഗുജറാത്ത് കലാപത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പങ്ക് വ്യക്തമാക്കുന്ന ബിബിസി ഡോക്യുമെന്ററിക്കുപിന്നാലെ മുസ്ലീങ്ങള്‍ക്കെതിരെ വിദ്വേഷം പ്രചരിപ്പിക്കുന്ന ഹിന്ദുത്വ പോപ് ഗായകരെക്കുറിച്ച് ഡോക്യുമെന്ററിയുമായി ജര്‍മ്മന്‍ മാധ്യമം. 'ഇന്ത്യ; സൗണ്ട് ട്രാക്ക് ഓഫ് ഹേറ്റ്' എന്ന പേരില്‍ ജര്‍മ്മന്‍ മാധ്യമമായ ഡച്ച് വെല്ലെ (Deutsche Welle) യാണ് ഡോക്യുമെന്ററി പുറത്തുവിട്ടത്. 'ഞങ്ങളുടെ മതത്തെ ദുഷിച്ച കണ്ണോടെ കാണുന്നവരെ ഞങ്ങള്‍ വെടിവച്ചുകൊല്ലുന്നു' എന്ന് തുടങ്ങുന്ന ഹിന്ദി ഗാനത്തോടെയാണ് ഡോക്യുമെന്ററി ആരംഭിക്കുന്നത്. മുസ്ലീങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ വര്‍ധിക്കാന്‍ ഹിന്ദുത്വ പോപ് ഒരു പ്രധാന കാരണമായിട്ടുണ്ടെന്നും ഇത്തരം ഗാനങ്ങള്‍ രാജ്യത്ത് മുസ്ലീം-ഹിന്ദു ഭിന്നത വര്‍ധിപ്പിച്ചെന്നും ഡോക്യുമെന്ററിയില്‍ പറയുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഉത്തര്‍പ്രദേശില്‍ വലിയ രീതിയില്‍ ജനശ്രദ്ധയാകര്‍ഷിക്കുന്ന പരിപാടിയായി ഇത്തരം ഹിന്ദുത്വ പോപ് വിദ്വേഷ ഗാനങ്ങള്‍ മാറിയെന്നും വാട്ട്‌സാപ്പിലൂടെ പ്രചരിക്കുന്ന വ്യാജ വാര്‍ത്തകളേക്കാള്‍ വേഗത്തില്‍ ഇത്തരം ഗാനങ്ങള്‍ ജനങ്ങളിലേക്ക് എത്തിച്ചേരുമെന്നും ഡിഡബ്ല്യുവിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. വിദ്യാസമ്പന്നരും തൊഴില്‍രഹിതരുമായ യുവാക്കള്‍ വിദ്വേഷ രാഷ്ട്രീയത്തിലേക്ക് ആകര്‍ഷിക്കപ്പെടുന്നതില്‍ ഇത്തരം പോപ് ഗാനങ്ങള്‍ക്ക് പങ്കുണ്ട്. 2022-ല്‍ മധ്യപ്രദേശിലെ ഖാര്‍ഗോണില്‍ ഹിന്ദു-മുസ്ലീം സംഘര്‍ഷമുണ്ടായിരുന്നു. സംഘര്‍ഷമുണ്ടാകുന്നതിനുമുന്‍പ് രാമനവമിയോടനുബന്ധിച്ച് നടന്ന ആഘോഷപരിപാടികളില്‍ മുസ്ലീങ്ങള്‍ക്കെതിരായ വിദ്വേഷ ഗാനങ്ങള്‍ പാടിയിരുന്നു എന്നും ഡോക്യുമെന്ററിയില്‍ പറയുന്നു.
ഡിഡബ്ല്യുവിന്റെ ഡോക്യുമെന്ററിയോട് ഇന്ത്യന്‍ അധികൃതര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം, ഇന്ത്യ; ദി മോദി ക്വസ്റ്റിയന്‍ എന്ന ബിബിസിയുടെ ഡോക്യുമെന്ററിക്കെതിരെ നിരവധി ബിജെപി നേതാക്കളാണ് രംഗത്തെത്തിയത്. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം ഡോക്യുമെന്ററി ട്വിറ്ററും യൂട്യൂബും നിരോധിച്ചിരുന്നു.