പൂപ്പാറ: ഇടുക്കിയിലെ കാട്ടാനശല്യത്തില്‍ സര്‍ക്കാര്‍ നടപടിയെടുത്തില്ലെങ്കില്‍ ആനകളെ വേട്ടക്കാരെക്കൊണ്ടുവന്ന് വെടിവയ്ക്കുമെന്ന ജില്ലാ ഡിസിസി പ്രസിഡന്റ് സിപി മാത്യുവിന്റെ പരാമര്‍ശത്തില്‍ പ്രതികരണവുമായി വനംമന്ത്രി എ കെ ശശീന്ദ്രന്‍. സി പി മാത്യുവിന്റെ പ്രതികരണം പ്രകോപനപരവും നിയമവാഴ്ച്ചയോടുളള വെല്ലുവിളിയുമാണെന്ന് എ കെ ശശീന്ദ്രന്‍ പറഞ്ഞു. വനംകൊളളക്കാരുമായി ചങ്ങാത്തമുണ്ടെന്ന് പറയാതെ പറയുകയാണ് സിപി മാത്യുവെന്നും ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് നേതൃത്വം നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ജില്ലയിലെ കാട്ടാന ശല്യത്തിനെതിരെ സര്‍ക്കാര്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് പൂപ്പാറയില്‍ ഇടുക്കി ജില്ലാ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ നടത്തുന്ന നിരാഹാര സമരത്തില്‍ പങ്കെടുത്ത് സംസാരിക്കവേയായിരുന്നു സിപി മാത്യുവിന്റെ പരാമർശം. 'തമിഴ്‌നാട്ടിലും കര്‍ണാടകയിലുമൊക്കെ ആനയുടെ തിരുനെറ്റിക്ക് കൃത്യമായി വെടിവയ്ക്കാനറിയുന്ന സുഹൃത്തുക്കളുണ്ട്. കാട്ടാനയെക്കൊണ്ടുളള ബുദ്ധിമുട്ട് ഇനിയുമുണ്ടായാല്‍ ആ ആളുകളെ കൊണ്ടുവന്ന് അതിന്റെ തിരുനെറ്റിക്കുതന്നെ വെടിവയ്ക്കാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരാകും. നിയമവിരുദ്ധമാണെങ്കില്‍പ്പോലും'-എന്നാണ് അദ്ദേഹം പറഞ്ഞത്.