ചികിത്സയ്ക്ക് പണമില്ലാതെ പിതാമകന്‍ നിര്‍മ്മാതാവ്; സഹായവുമായി സൂര്യ

ചെന്നൈ: പിതാമകന്‍, സേതു തുടങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ നിര്‍മ്മാതാവ് വി എ ദുരൈയുടെ ഒരു വീഡിയോ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. സാമ്പത്തികമായി തകര്‍ന്നെന്നും ചികിത്സയ്ക്കുപോലും പണമില്ലാതെ ബുദ്ധിമുട്ടുകയാണെന്നുമാണ് പ്രചരിച്ച വീഡിയോയില്‍ അദ്ദേഹം പറഞ്ഞത്. ഇപ്പോഴിതാ വി എ ദുരൈയ്ക്ക് സഹായവുമായി എത്തിയിരിക്കുകയാണ് നടന്‍ സൂര്യ. ദുരൈയുടെ ചികിത്സയ്ക്കായി രണ്ടുലക്ഷം രൂപയാണ് നടന്‍ നല്‍കിയത്.

എവര്‍ഗ്രീന്‍ ഇന്റര്‍നാഷണല്‍ എന്ന ചലച്ചിത്ര നിര്‍മ്മാണകമ്പനിയുടെ ഉടമയായ വി എ ദുരൈ സിനിമകളില്‍നിന്നുണ്ടായ സാമ്പത്തിക നഷ്ടം മൂലമാണ് ഈ അവസ്ഥയിലെത്തിയത്. സ്വന്തം വീടുപോലും നഷ്ടമായ ദുരൈ ഇപ്പോള്‍ സുഹൃത്തിന്റെ വീട്ടിലാണ് കഴിയുന്നത്. കാലിന് പറ്റിയ മുറിവ് ഉണങ്ങാത്തതാണ് ദുരൈയുടെ ആരോഗ്യപ്രശ്‌നം. അദ്ദേഹത്തിന്റെ ദുരവസ്ഥ സുഹൃത്താണ് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നിര്‍മ്മാതാവ് എ എം രത്‌നത്തിന്റെ സഹായിയായിരുന്നു വി എ ദുരൈ. രജനീകാന്ത് ചിത്രം ബാബയുടെ എക്‌സിക്ക്യൂട്ടീവ് പ്രൊഡ്യൂസറായിരുന്നു. പിന്നീട് സ്വന്തമായി എവര്‍ഗ്രീന്‍ ഇന്റര്‍നാഷണല്‍ എന്ന കമ്പനി ആരംഭിച്ചു. പിതാമകന്‍, ലൂട്ടി, ഗജേന്ദ്ര, സേതു, ലവ്‌ലി, കാഗിത കപ്പല്‍ തുടങ്ങിയവയാണ് എവര്‍ഗ്രീന്‍ എന്റര്‍ടൈന്റ്‌മെന്റ്‌സ് പുറത്തിറക്കിയ ചിത്രങ്ങള്‍.

Contact the author

National Desk

Recent Posts

Web Desk 12 hours ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 2 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 5 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 5 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 5 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 5 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More