ബംഗളുരു: ഹിന്ദുത്വ പരാമര്‍ശത്തിന്‍റെ പേരില്‍ അറസ്റ്റിലായ നടന്‍ ചേതന്‍ കുമാറിന്‍റെ ഒ സി ഐ കാര്‍ഡ് (ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ) കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി. 15 ദിവസത്തിനുള്ളിൽ കാർഡ് തിരികെ നൽകണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഷിക്കോഗോയിൽ താമസമാക്കിയ ചേതന് 2018ലാണ് ഒ.സി.ഐ കാർഡ് ലഭിക്കുന്നത്. ഇന്ത്യന്‍ വംശജരായ ആളുകള്‍ക്കും അവരുടെ പങ്കാളിക്കും ഇന്ത്യയില്‍ ജീവിക്കുന്നതിനും ജോലി ചെയ്യുന്നതിനും അവകാശം നല്‍കുകയാണ് ഒ സി ഐ കാര്‍ഡ് കൊണ്ട് ഉദ്ദേശിക്കുന്നത്.
നുണകള്‍ക്കുമേല്‍ കെട്ടിപ്പടുത്തതാണ് ഹിന്ദുത്വ' എന്ന് ട്വീറ്റ് ചെയ്തതിനാണ് ശേഷാദ്രിപുരം പൊലീസ് നടനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വര്‍ഷവും ചേതനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കര്‍ണാടകയില്‍ ഹിജാബ് നിരോധനവുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിക്കുന്ന ജഡ്ജിക്കെതിരെ ട്വീറ്റ് ചെയ്തതിനായിരുന്നു അറസ്റ്റ്. സാമൂഹിക പ്രവര്‍ത്തകരെയും ഭരണകൂടത്തിനെതിരെ വിമര്‍ശനം ഉന്നയിക്കുന്നവരെയും ഭയപ്പെടുത്തനാണ് കേന്ദ്ര സര്‍ക്കാര്‍ ഇത്തരം നീക്കങ്ങള്‍ നടത്തുന്നതെന്ന് ചേതന്‍ പറഞ്ഞു.