ഷൊര്ണ്ണൂര്: വന്ദേഭാരത് എക്‌സ്പ്രസില്‍ പോസ്റ്റര്‍ ഒട്ടിച്ച പ്രവര്‍ത്തകരെ താക്കീത് ചെയ്തിട്ടുണ്ടെന്ന് വി കെ ശ്രീകണ്ഠന്‍ എംപി. പോസ്റ്റര്‍ ഒട്ടിച്ചത് തന്റെ അറിവോടെയല്ലെന്നും അതിന്റെ പേരില്‍ തനിക്കെതിരെ വ്യാപക സൈബര്‍ ആക്രമണമാണ് നടക്കുന്നതെന്നും ശ്രീകണ്ഠന്‍ പറഞ്ഞു. നടപടിയെടുക്കാന്‍ മാത്രമുളള തെറ്റ് പ്രവര്‍ത്തകര്‍ ചെയ്തതായി കരുതുന്നില്ലെന്നും സൈബര്‍ ആക്രമണത്തില്‍ പരാതി നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
'അവർ മനപ്പൂര്‍വ്വം ചെയ്തതല്ല. ആരും ആഹ്വാനം ചെയ്തിട്ടില്ല. ആരും നിര്‍ദേശിച്ചിട്ടുമില്ല. ഫോട്ടോ മഴവെളളത്തിലാണ് ഒട്ടിച്ചതെന്നും സെല്‍ഫി എടുക്കാന്‍വേണ്ടി ചെയ്തതാണെന്നും അവര്‍ തന്നെ പറഞ്ഞു. വീഡിയോ പരിശോധിച്ചപ്പോള്‍ അക്കാര്യം വ്യക്തമായി. അപ്പോള്‍തന്നെ ആര്‍പിഎഫുകാര്‍ വന്ന് പറയുന്നതും പോസ്റ്റര്‍ എടുത്തുമാറ്റുന്നതും വീഡിയോയില്‍ കണ്ടു. പ്രവർത്തകർക്ക് താക്കീത് നല്‍കിയിട്ടുണ്ട്. ബിജെപി അതിന്റെ പേരില്‍ എനിക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണമെന്നുവരെ പറയുന്നുണ്ട്. അത് ഷൊര്‍ണ്ണൂര് സ്റ്റോപ്പ് അനുവദിച്ചതിന്റെ ജാള്യത മറയ്ക്കാനാണെന്ന് എല്ലാവര്‍ക്കുമറിയാം'- വി കെ ശ്രീകണ്ഠന്‍ എംപി പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, വന്ദേഭാരത് എക്‌സ്പ്രസില്‍ എംപിയുടെ പോസ്റ്റര്‍ പതിച്ചവരെ തിരിച്ചറിഞ്ഞു. അട്ടപ്പാടി പുതൂര്‍ പഞ്ചായത്തംഗം സെന്തില്‍ കുമാറുള്‍പ്പെടെ ആറ് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പോസ്റ്ററൊട്ടിച്ചത്. ആവേശത്തില്‍ കയ്യിലുണ്ടായിരുന്ന പോസ്റ്റര്‍ മഴവെളളത്തില്‍ ഒട്ടിക്കുകയായിരുന്നെന്നും പോസ്റ്റര്‍ വെച്ചപ്പോള്‍തന്നെ ആര്‍പിഎഫുകാര്‍ അത് കീറിക്കളഞ്ഞെന്നുമാണ് സെന്തില്‍ പറയുന്നത്.