ഡൽഹി: ജപ്പാനിലെ ഹിരോഷിമയിൽ നടക്കുന്ന ജി7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും പരസ്പരം ആശ്ലേഷിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. മോദിയുടെ ജനസമ്മതിക്ക് സമാനതകളില്ലെന്നും അദ്ദേഹത്തിന്റെ ഓട്ടോഗ്രാഫ് തനിക്ക് വേണമെന്നും ജോ ബൈഡൻ പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്്. ഈ പശ്ചാത്തലത്തിൽ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിനെ ഓർമ്മിച്ച് എഴുത്തുകാരനും പ്രൊഫസറുമായ അശോക് സ്വെയ്ൻ. ഹിരോഷിമയിൽ അണുബോംബ് വർഷിച്ച അമേരിക്കയെ വിമർശിക്കാനാണ് ജവഹർലാൽ നെഹ്‌റു ഹിരോഷിമയിലേക്ക് പോയതെന്ന് അശോക് സ്വെയ്ൻ പറയുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
'ഇന്ത്യയ്ക്ക് ഒരു പ്രധാനമന്ത്രിയുണ്ടായിരുന്നു. അദ്ദേഹം ഹിരോഷിമയിലേക്ക് പോയത് അമേരിക്കൻ പ്രസിഡന്റിനെ കെട്ടിപ്പിടിക്കാനല്ല, മറിച്ച് നഗരത്തിൽ അണുബോംബിട്ട് നിരപരാധികളായ ജനങ്ങളെ കൊന്നൊടുക്കാനുളള അമേരിക്കയുടെ തീരുമാനത്തെ വിമർശിക്കാനായിരുന്നു'- അശോക് സ്വെയ്ൻ ട്വീറ്റ് ചെയ്തു. 1957 ഒക്ടോബറിൽ ഹിരോഷിമ മെമ്മോറിയൽ പാർക്കിൽവെച്ച് ജവഹർലാൽ നെഹ്‌റു ജനങ്ങളെ അഭിസംബോധന ചെയ്യുന്ന ചിത്രവും അദ്ദേഹം പങ്കുവെച്ചു.