'ഇംഗ്ലീഷ് മാത്രമറിയുന്ന സർവ്വജ്ഞർക്ക് വേണ്ടി'; പരിഹാസങ്ങള്‍ക്ക് മറുപടിയുമായി ആര്‍ ബിന്ദു

തനിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന പരിഹാസങ്ങള്‍ക്ക് മറുപടിയുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. ട്രോളുകൾ നന്നായിയെന്നും താന്‍ അവതരിപ്പിച്ച രാഷ്ട്രീയം അങ്ങനെയെങ്കിലും ചർച്ച ചെയ്യപ്പെടുമല്ലോയെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. 'Wherever I go, I take my house in my head’ എന്നായിരുന്നു സംവാദ പരിപാടിക്കിടെ മന്ത്രി ആര്‍ ബിന്ദു പറഞ്ഞത്. ഇതുയര്‍ത്തിക്കാട്ടി മന്ത്രിയുടെ ഭാഷയെ പരിഹസിച്ചാണ് സമൂഹമാധ്യമങ്ങളില്‍ ഒരു വിഭാഗം ട്രോളുകള്‍ പങ്കുവച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം 

Yes, I purposefully used the metaphor of a woman bearing her house in her head to denote the cloistered condition of women in society. The words " home" and family won't be sufficient to serve my purpose because these words denote amorphous abstractions couched in emotional aura. I wanted the concrete image of the physical structure of the house where women are confined or entrapped, leaving a permanent stamp in their consciousness as the space they are assigned to.... as the space they belong to. I am fully convinced of the metaphorical potential of the expression which I used.

ഇത്രയും എഴുതിയത് ഇംഗ്ലീഷ് മാത്രമറിയുന്ന സർവ്വജ്ഞർക്ക് വേണ്ടിയാണ്. ഇനിയെഴുതുന്നത് ആ വിഭാഗത്തിൽ പെടാത്തവർക്ക് വേണ്ടിയും. ഞാനെഴുതിയതിന്റെ അർത്ഥം സ്ത്രീപക്ഷരാഷ്ട്രീയം ജീവിതം കൊണ്ടു കൂടി അറിയുന്ന ഏവർക്കും മനസ്സിലായിട്ടുണ്ടാകും എന്ന് ഞാൻ കരുതുന്നു. മേൽപ്പറഞ്ഞ പ്രയോഗം  ഞാൻ ആദ്യം കേൾക്കുന്നത് ജെ എൻ യു വിൽ എന്റെ സൂപ്പർവൈസർ ആയിരുന്ന ഫെമിനിസ്റ്റ് രാഷ്ട്രീയവും postcolonial തിയറിയും സംബന്ധിച്ച് ശ്രദ്ധേയമായ പുസ്തകങ്ങൾ രചിച്ചിട്ടുള്ള എന്റെ അദ്ധ്യാപികയിൽ നിന്നാണ്. കുട്ടിയെ creche യിൽ ഇരുത്തി ക്ലാസ്സിൽ ചെല്ലുമ്പോൾ മനസ്സിനുണ്ടാകുന്ന വൈക്ലബ്യം മനസ്സിലാക്കി അവർ പറഞ്ഞു, " Don't take your house in your head all the time. " ഈ വാചകം അന്ന് പതിഞ്ഞു എന്റെ ഉള്ളിൽ. കഴിഞ്ഞ മുപ്പതിലേറെ വർഷങ്ങളായി സ്ത്രീകളുടെ സദസ്സുകളിൽ എത്രയോ തവണ ഞാൻ അത് പറഞ്ഞിട്ടുണ്ട്. സ്ത്രീപക്ഷരാഷ്ട്രീയനിലപാടുകളുള്ള ഒരുപാട് സർഗ്ഗപ്രതിഭകൾ തങ്ങളുടെ രചനകളിൽ ഈ ആശയം ഉപയോഗിച്ചിട്ടുണ്ട്. ചിത്രകാരികളും കവികളും കഥാകാരികളും. ഈ ആശയപരിസരങ്ങളെ പരിചയമുള്ളവർക്ക് അത് മനസ്സിലാകും. Wren and Martin കാലത്ത് നിന്ന് വളർന്നിട്ടില്ലാത്തവർക്ക് അത് പിടി കിട്ടില്ല. അവരുടെ കുറ്റമല്ല.

ജ്യോതി സിംഗ് എന്ന പെൺകുട്ടി ക്രൂരമായ കൂട്ടാബലാൽസംഗത്തിന് ഇരയായി കൊല്ലപ്പെട്ടപ്പോൾ, ആർ എസ് എസ് മേധാവി മോഹൻ ഭഗവത് പറഞ്ഞത് വീടിനു ചുറ്റും ഒരു ലക്ഷ്മണരേഖയുണ്ട് എന്നും അത് ലംഘിക്കുന്നവർക്ക് ദുരന്തമായിരിക്കും ഉണ്ടാവുക എന്നുമാണ്. സ്ത്രീയുടെ സ്ഥാനം വീട്ടിനകത്താണ് എന്നും അത് ലംഘിച്ച് പഠിക്കാൻ പോയതിന് കിട്ടിയ പ്രതിഫലമാണ് ഇത്തരം മരണമെന്നും പറയുന്ന തരത്തിലുള്ള സംഘപരിവാര നേതാക്കളുടെ അനുയായികൾക്ക് താങ്ങാൻ പറ്റുന്നതല്ല ഞാൻ പറഞ്ഞ കാര്യങ്ങൾ.

ട്രോളുകൾ നന്നായി. അങ്ങിനെയെങ്കിലും ഞാൻ അവതരിപ്പിച്ച രാഷ്ട്രീയം ചർച്ച ചെയ്യപ്പെടുമല്ലോ. ഇതോടൊപ്പം ചില ചിത്രങ്ങൾ പങ്കുവെക്കുന്നു. ഞാനുപയോഗിച്ച അതേ പ്രയോഗം ടൈറ്റിൽ ആക്കിയ  ഇംഗ്ലീഷ് പുസ്തകങ്ങളുടെ പുറം ചട്ടകൾ അടക്കം.

തങ്ങൾക്ക് പിടിയില്ലാത്ത എന്തും തെറ്റെന്നു കരുതുന്ന സർവ്വജ്ഞർക്ക് വിനയപൂർവ്വം....

Contact the author

Web Desk

Recent Posts

Web Desk 3 hours ago
Social Post

കേരളത്തേക്കാള്‍ നീളമുള്ള ഗുഹ

More
More
Web Desk 4 hours ago
Social Post

ഒന്നരക്കോടിയ്ക്ക് സ്കോട്ട്ലന്‍ഡില്‍ ഒരു ദ്വീപ്‌ സ്വന്തമാക്കാം

More
More
Web Desk 4 hours ago
Social Post

എന്താണ് ഇന്റര്‍പോളിന്റെ 'ബ്ലൂ കോര്‍ണര്‍ നോട്ടീസ്'

More
More
Web Desk 1 day ago
Social Post

ബോണ്ടുവാങ്ങി ബോണ്ടായ മാര്‍ട്ടിന്‍

More
More
Web Desk 1 day ago
Social Post

മെയ് ഡേയും മെയ് ഡേ മുന്നറിയിപ്പും

More
More
Web Desk 1 day ago
Social Post

അയണ്‍മാന്‍ കഴിച്ച് ഫേമസാക്കിയ ഷവര്‍മ

More
More