അജിത്‌ പവാറിനൊപ്പം 28 എംഎൽഎമാർ; കൂറുമാറ്റം മറികടക്കാനുള്ള എണ്ണമില്ല

മുംബൈ: എന്‍സിപിയിലെ ഇരുവിഭാഗങ്ങളുടെയും നിര്‍ണായകയോഗം മുംബൈയില്‍ നടന്നപ്പോള്‍ 28 എംഎൽഎമാർ അജിത്‌ പവാറിനൊപ്പം പോയി. ശരദ്‌ പവാര്‍ വിളിച്ച യോഗത്തില്‍ 13 എംഎല്‍എമാരാണ് എത്തിയത്. എന്‍സിപിക്ക് ആകെ 53 എംഎല്‍എമാരാണ് ഉള്ളത്. അതില്‍ 11 എംഎല്‍എമാരോളം ഇരുപക്ഷത്തിന്റെ യോഗത്തിലും പങ്കെടുക്കുന്നില്ല. ഇവരുടെ നിലപാടായിരിക്കും നിര്‍ണായകമാകുക. ഇരുപക്ഷവും എംഎല്‍എമാരേയും നേതാക്കളേയും അണിനിരത്തി ശക്തിപ്രകടിപ്പിച്ചു.

അതേസമയം, അയോഗ്യത സംബന്ധിച്ച് ഇരു വിഭാഗങ്ങളും സ്പീക്കർക്ക് കത്ത് നൽകിയിട്ടുണ്ട്. കൂറുമാറ്റ നിരോധന നിയമം ബാധകമാകാതിരിക്കാൻ അജിത് പവാറിന് 53 എംഎൽഎമാരിൽ 36 പേരുടെ പിന്തുണയാണ് ആവശ്യം. നേരത്തേ, പ്രതിപക്ഷ നേതൃസ്ഥാനം ഒഴിഞ്ഞ എൻസിപി നേതാവ് അജിത് പവാർ എൻഡിഎ മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരുന്നു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അജിത്‌ പവാറിനെയും എട്ട്‌ എംഎൽഎമാരെയും അയോഗ്യരാക്കണമെന്ന്‌ ആവശ്യപ്പെട്ടാണ് എന്‍സിപി സ്പീക്കര്‍ക്ക് കത്ത്‌ നല്‍കിയത്. രാജ്യസഭാംഗവും അഖിലേന്ത്യ വർക്കിങ്‌ പ്രസിഡന്റുമായ പ്രഫുൽ പട്ടേൽ, ലോക്‌സഭാംഗം സുനിൽ തത്ക്കർ എന്നിവരെ പ്രാഥമികാംഗ്വത്തിൽനിന്ന്‌ പുറത്താക്കി.  ഇരുവരെയും അയോഗ്യരാക്കാന്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷനെ സമീപിച്ചു. പാർട്ടി  വീണ്ടും കെട്ടിപ്പടുക്കാന്‍ സംസ്ഥാനപര്യടനം നടത്തുമെന്ന് പവാർ പ്രഖ്യാപിച്ചു. 

Contact the author

National Desk

Recent Posts

Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More