മണിപ്പൂരില്‍ ആൾക്കൂട്ടം സ്ത്രീകളെ നഗ്നരാക്കി ഒരു പാടത്തേക്കു നടത്തികൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കി ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സംഭവത്തിൽ നടുക്കം രേഖപ്പെടുത്തിയും കലാപം അടിച്ചമര്‍ത്തുന്നതില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ വരുത്തിയ വീഴ്ചകളെ ചോദ്യം ചെയ്തും നിരവധി ബോളിവുഡ് താരങ്ങളാണ് രംഗത്തുവരുന്നത്.
മണിപ്പൂരിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങളുടെ വീഡിയോ കണ്ട് നടുങ്ങിപ്പോയെന്ന് അക്ഷയ് കുമാർ പറഞ്ഞു. ഇനിയൊരിക്കലും ഇത്തരമൊരു ഭീകര കൃത്യം നടക്കില്ലെന്ന് ഉറപ്പുവരുത്താന്‍ കുറ്റക്കാര്‍ക്കെതിരെ കടുത്ത നിയമനടപടി സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'മണിപ്പൂരിൽ നിന്നും പുറത്തുവരുന്ന സ്ത്രീകൾക്കെതിരായ ക്രൂരമായ ആക്രമണങ്ങളുടെ വീഡിയോ അത്യന്തം ഭീതിജനകമാണ്. ഉത്തരവാദികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനും കഠിനമായ ശിക്ഷ ഉറപ്പുവരുത്താനും കഴിയണം' എന്നായിരുന്നു കിയാര അദ്വാനിയുടെ പ്രതികരണം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ലജ്ജാകരവും ഭീകരവുമായ ദൃശ്യങ്ങള്‍ എന്നാണ് നിയമവാഴ്ച എവിടെ എന്നു ചോദിച്ചുകൊണ്ട് റിച്ച ഛദ ട്വീറ്റ് ചെയ്തത്. മണിപ്പൂരിൽ സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങളുടെ ദൃശ്യങ്ങൾ കണ്ട് അസ്വസ്ഥനാണെന്ന് റിതേഷ് ദേശ്മുഖ് ട്വീറ്റ് ചെയ്തു. സ്ത്രീയുടെ അന്തസ്സിനു നേരെയുള്ള ആക്രമണം മനുഷ്യത്വത്തിനു നേരെയുള്ള ആക്രമണമാണെന്നും അദ്ദേഹം പറഞ്ഞു.
ആ ഭീകര ദൃശ്യങ്ങള്‍ കണ്ട നടുക്കം ഇപ്പോഴും വിട്ടുപോയിട്ടില്ലെന്ന് ഊർമിള മട്ടോണ്ട്കർ പ്രതികരിച്ചു. സംഭവം നടന്നിട്ട് ഒന്നരമാസം കഴിഞ്ഞു. ഒരാളെപ്പോലും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. അധിക്കാരത്തിന്‍റെ മട്ടുപാവില്‍ ഒന്നും കണ്ടില്ലെന്ന് നടിച്ച് നില്‍ക്കുന്നവരോട്, അവരുടെ ചെരുപ്പ് നക്കികളായ മാധ്യമ പ്രവര്‍ത്തകരോട്, ക്രൂരമായ നിശബ്ദതയില്‍ ആണ്ടുപോയ സെലിബ്രിറ്റികളോട് പരമ പുച്ഛമാണ് തോന്നുന്നതെന്നും അവര്‍ പറഞ്ഞു.