അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ വിനായകന് മറുപടിയുമായി നടന്‍ അനീഷ് ജി. വിനായകന്റെ പരാമര്‍ശം ദൗര്‍ഭാഗ്യകരമായിപ്പോയെന്ന് അനീഷ് പറഞ്ഞു. ഉമ്മന്‍ചാണ്ടി ജനമനസ്സുകളില്‍ നിങ്ങളേക്കാള്‍ ഒരുപാട് മുകളിലാണ് എന്നത് യാഥാര്‍ത്ഥ്യമാണെന്നും രാഷ്ട്രീയ കാഴ്ച്ചപ്പാടുകള്‍ക്ക് അപ്പുറമാണ് അദ്ദേഹം സമൂഹത്തില്‍ ചെലുത്തിയ സ്വാധീനമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
'Mr. വിനായകൻ, ഞാനും നിങ്ങളും ഒരേ ഇൻഡസ്ട്രിയിൽ ഈ നിമിഷവും നില നിൽക്കുന്ന നടന്മാരാണ്. എന്നുവെച്ച് ഓഡിയൻസിന് മുന്നിൽ നിങ്ങളോളം സ്വാധീനം ഇന്ന് എനിക്കില്ലയെന്ന യാഥാർഥ്യം പോലെ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി സാർ ജന മനസ്സുകളിൽ നിങ്ങളിലും ഒരുപാട് മുകളിലാണ് എന്നുള്ളതും യഥാർഥ്യമാണ്. രാഷ്ട്രീയ കാഴ്ചപ്പാടുകൾക്ക് അപ്പുറമാണ് അദ്ധ്യേഹം സമൂഹത്തിൽ ചെലുത്തിയ സ്വാധീനം. അതുകൊണ്ടാണ് സുഹൃത്തെ, പത്രങ്ങളുടെ ഒന്നാം പേജ് മുഴുവൻ ആ മഹത് വെക്തി നിറഞ്ഞുനിന്നതും. 'കഴിഞ്ഞ മൂന്നുദിവസത്തെ കാഴ്ചകൾ' താങ്കളെ irritate ചെയ്തതും. നല്ലൊരു അഭിനേതാവ് എന്ന നിലയിൽ നിങ്ങളോടുള്ള ഇഷ്ടം വെച്ചുകൊണ്ടുതന്നെ പറയട്ടെ. താങ്കളുടെ ഈ പരാമർശം വളരെ നിർഭാഗ്യകരമായിപ്പോയി'- അനീഷ് ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് ലൈവിലെത്തിയാണ് വിനായകൻ ഉമ്മന്‍ചാണ്ടിക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയത്. ആരാണ് ഉമ്മന്‍ചാണ്ടിയെന്നും അയാള്‍ ചത്തതിന് എന്തിനാണ് മൂന്നുദിവസത്തെ അവധിയെന്നുമൊക്കെയാണ് വിനായകന്‍ ചോദിച്ചത്. 'നമസ്‌കാരം. ആരാണ് ഉമ്മന്‍ചാണ്ടി? എന്തിനാടാ മൂന്നുദിവസമൊക്കെ. നിര്‍ത്തിയിട്ട് പോടാ. പത്രക്കാരോടാ പറയുന്നേ. ഉമ്മന്‍ചാണ്ടി ചത്ത് അതിന് ഞങ്ങളെന്ത് ചെയ്യണം. എന്റെ അച്ഛനും ചത്ത്, നിങ്ങളെ അച്ഛനും ചത്ത്. അതിനിപ്പോ നമ്മളെന്ത് ചെയ്യണം. പ്ലീസ് നിര്‍ത്തിയിട്ട് പോ പത്രക്കാരെ. ഉമ്മന്‍ചാണ്ടി ചത്തുപോയി. അതിന് ഞങ്ങളെന്ത് ചെയ്യണം. നല്ലവനാണെന്ന് നിങ്ങള്‍ വിചാരിച്ചാല്‍ ഞാന്‍ വിചാരിക്കൂല. കരുണാകരന്റെ കാര്യം നോക്കിയാല്‍ നമുക്കറിയില്ലേ ഇയാളൊക്കെ ആരൊക്കെയാണെന്ന്. അപ്പോ നിര്‍ത്ത്. ഉമ്മന്‍ചാണ്ടി ചത്തുപോയി. അത്രേയുളളു. എന്റെ അച്ഛനും ചത്തുപോയി അത്രേയുളളു'-എന്നാണ് വിനായകന്‍ പറഞ്ഞത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ ഇയാള്‍ക്കെതിരെ വലിയ പ്രതിഷേധമാണുയര്‍ന്നത്. അതിനിടെ നടന്‍ വീഡിയോ ഫേസ്ബുക്കില്‍നിന്ന് നീക്കം ചെയ്യുകയും ചെയ്തു. ഉമ്മന്‍ചാണ്ടിയെ അധിക്ഷേപിച്ച വിനായകനെതിരെ യൂത്ത് കോണ്‍ഗ്രസ് ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്.