കോഴിക്കോട്: മുട്ടില്‍ മരംമുറിക്കേസിലെ പുതിയ വെളിപ്പെടുത്തലുകളില്‍ പ്രതികരണവുമായി വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. റവന്യൂ വകുപ്പിന്റെ ഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്താണ് പ്രതികള്‍ മരംമുറിച്ചതെന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണെന്നും എത്ര പ്രഗത്ഭരായാലും കുറ്റവാളികള്‍ രക്ഷപ്പെടില്ലെന്നും കുറ്റക്കാര്‍ക്ക് തക്കതായ ശിക്ഷ ലഭിക്കുമെന്നും മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു.
'നഷ്ടപ്പെട്ടത് സര്‍ക്കാരിന്റെ മുതലാണ്. എവിടെനിന്നാണ് മരംമുറിച്ചെതെന്ന കാര്യത്തില്‍ തര്‍ക്കമില്ല. പട്ടയഭൂമിയില്‍നിന്നാണ് മരംമുറിച്ചത്. പ്രതികള്‍ രക്ഷപ്പെടാനുളള പഴുതുകള്‍ നോക്കും. ശക്തമായ അന്വേഷണം നടക്കുന്നുണ്ട്. കുറ്റവാളികള്‍ക്ക് തക്കതായ ശിക്ഷ ലഭിക്കുക തന്നെ ചെയ്യും. മരം മുറിച്ചത് പട്ടയഭൂമിയില്‍നിന്നാണ് എന്നത് സര്‍ക്കാരിന്റെ നേരത്തെ തന്നെയുളള നിലപാടാണ്. വനഭൂമിയാണെന്ന് നേരത്തെ പറഞ്ഞത് മാധ്യമങ്ങളാണ്. സര്‍ക്കാരിന്റെ സംരക്ഷണയിലുണ്ടായ മരങ്ങളാണ് മുറിച്ചത്. നഷ്ടം സര്‍ക്കാരിനാണ്'- എ കെ ശശീന്ദ്രന്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
തങ്ങള്‍ ഒരു അനുമതി പത്രത്തിലും ഒപ്പിട്ടിട്ടില്ലെന്നും മരം മുറിക്കാന്‍ വില്ലേജ് ഓഫീസറുടെ അനുമതിയുണ്ടെന്ന് പറഞ്ഞാണ് റോജി അഗസ്റ്റിന്‍ തങ്ങളെ സമീപിച്ചതെന്നും വയനാട് വാഴവറ്റ കോളനിയിലെ ആദിവാസി കര്‍ഷകര്‍ വെളിപ്പെടുത്തി. 'കോളനിയില്‍ നിന്നും വേറെയും മരങ്ങള്‍ മുറിക്കുന്നുണ്ട്, നിങ്ങളുടെ മരം കൊടുക്കുന്നുണ്ടോ? വില്ലേജില്‍നിന്നും അനുമതി വാങ്ങിയിട്ടുണ്ട്' എന്ന് പറഞ്ഞാണ് റോജി വന്നത്. എന്റെയും സഹോദരിയുടെയും പതിനഞ്ച് അടിയിലധിം നീളമുളള 2 മരങ്ങളാണ് കൊടുത്തത്. നിങ്ങള്‍ കടലാസൊന്നും ശരിയാക്കേണ്ട അതൊക്കെ ഞങ്ങള്‍ നോക്കിക്കോളാം എന്നാണ് അദ്ദേഹം പറഞ്ഞത്'- കര്‍ഷകന്‍ പറഞ്ഞു.