ജയ്പൂർ: ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ ആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ നാലു യാത്രക്കാരെ വെടിവച്ചു കൊന്നു. ഒരു ആർപിഎഫ് എഎസ്ഐയും രണ്ടു യാത്രക്കാരും ഒരു പാൻട്രി ജീവനക്കാരനുമാണ് കൊല്ലപ്പെട്ടത്. ജയ്പുര്‍-മുംബൈ എക്‌സ്പ്രസിന്റെ ബി5 കോച്ചില്‍ ഇന്നു പുലർച്ചെയാണ് സംഭവം. ട്രെയിന്‍ മുംബൈയിലേക്കു പോവുകയായിരുന്നു. മീരറോഡിനും ദഹിസറിനും ഇടയില്‍ വെച്ചാണ് വെടിവയ്പ്പ് ഉണ്ടായത്. അക്രമിയെ ആയുധം സഹിതം പിടികൂടി. എന്താണ് പ്രകോപന കാരണമെന്ന് വ്യക്തമല്ല.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കൃത്യം നടത്തിയതിനു ശേഷം ചങ്ങല വലിച്ച് ദഹിസർ സ്റ്റേഷന് സമീപം ഇറങ്ങിയ പ്രതി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ റെയിൽവേ പൊലീസും ആർപിഎഫ് ഉദ്യോഗസ്ഥരും ചേര്‍ന്ന് പിടികൂടുകയായിരുന്നു. കൂടുതൽ ചോദ്യം ചെയ്യലിന് ശേഷം മാത്രമേ സംഭവത്തിൽ വ്യക്തത വരൂ എന്ന് റെയിൽവേ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ പറഞ്ഞു.