ഹരിയാനയിലെ നൂഹ് ജില്ലയിൽ വർഗീയ സംഘര്‍ഷം. സംഘർഷത്തിൽ നാലു പേര്‍ കൊല്ലപ്പെട്ടു. അതില്‍ രണ്ടു പേര്‍ ഹോം ഗാര്‍ഡുകളാണ്. ഗുരുഗ്രാമിലെ മുസ്ലിം പള്ളിയില്‍ കയറിയാണ് 26-കാരനെ കൊന്നത്. കൊല്ലപ്പെട്ട മറ്റൊരാളെ തിരിച്ചറിഞ്ഞിട്ടില്ല. ഏഴു പൊലീസുകാർ അടക്കംനിരവധി പേർക്ക് പരിക്കേറ്റു. നിരവധി വാഹനങ്ങൾ കത്തിച്ചു. മേഖലയിൽ രാത്രി വൈകിയും സംഘർഷം തുടരുകയാണ്. നിരോധനാജ്ഞ പ്രഖ്യാപിച്ചു. ബുധനാഴ്‌ചവരെ നൂഹ് ജില്ലയിൽ ഇന്റർനെറ്റ് വിച്ഛേദിക്കുകയും ചെയ്‌തു.
ബജ്‌റംഗ്ദൾ പ്രവർത്തകര്‍ അപര വിദ്വേഷം പടര്‍ത്തുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതാണ് സംഘർഷത്തിന് കാരണമായതെന്നാണ് റിപ്പോർട്ടുകൾ. വർഗീയ കലാപവുമായി ബന്ധപ്പെട്ട് 20 ഓളം കേസുകൾ പോലീസ് രജിസ്റ്റർ ചെയ്യുകയും നിരവധി പേരെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിട്ടുണ്ട്. കൂടുതല്‍ പ്രതികളെ തിരിച്ചറിയാൻ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
നൂഹ് ജില്ലയിൽ വിഎച്ച്പി റാലിക്കിടെ ഉണ്ടായ കല്ലേറാണ് വലിയ സംഘര്‍ഷമായി കലാശിച്ചത്. വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) സംഘടിപ്പിച്ച ബ്രിജ് മണ്ഡല് ജലാഭിഷേക് യാത്ര ഗുരുഗ്രാം-ആൽവാർ ദേശീയ പാതയിൽവെച്ച് ഒരുകൂട്ടം ആളുകള്‍ തടഞ്ഞുവെന്നും അതാണ് ചേരിതിരിഞ്ഞുള്ള സംഘര്‍ഷത്തിനു കാരണമെന്നും എന്‍ഡി ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. സംഘർഷം പലയിടങ്ങളിലേക്ക് വ്യാപിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ സമാധാനം പാലിക്കണമെന്ന് ആവശ്യപ്പെട്ട് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ രംഗത്തെത്തി. സംഭവം ദൗർഭാഗ്യകരമാണെന്നും പ്രതികരിച്ച മുഖ്യമന്ത്രി, കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും വ്യക്തമാക്കി.