കൊഹിമ: മണിപ്പൂരിലെ സ്ത്രീകളുടെ മാനം കാക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് വന്‍ പ്രതിഷേധ റാലി സംഘടിപ്പിച്ച് നാഗാലാൻഡിലെ വനിതാ ഗോത്ര സംഘടനകള്‍. മണിപ്പൂരിലെ സാധാരണക്കാരുടെ കുടിലുകളും ആരാധനാലയങ്ങളും അഗ്നിക്കിരയാക്കുന്നതിനെ ഗോത്ര സംഘടനകള്‍ അപലപിച്ചു. സംസ്ഥാനത്ത് സമാധാനവും ഐക്യവും പുനഃസ്ഥാപിക്കാൻ കേന്ദ്രത്തിന്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെടുകയും ചെയ്തു.
മണിപ്പൂരിലെ സ്ത്രീകളുടെ മാനം കാക്കേണ്ടവര്‍തന്നെ അതിന് കൂട്ടുനില്‍ക്കുകയാണ്. പെണ്‍കുട്ടികളുടെ തുണിയുരിഞ്ഞ് ബലാത്സംഗം ചെയ്ത് പരസ്യമായി നടത്താന്‍ ഒത്താശ ചെയ്തവരേയും അതിന് കുടപിടിച്ചവരേയും നിയമത്തിനു മുന്നില്‍ കൊണ്ടുവരണം. ക്രിമിനലുകളോട് ദയ കാണിക്കുന്നവരെ ഒറ്റപ്പെടുത്തണം. ഇനിയൊരു സംസ്ഥാനത്തും ഇത്തരം അതിക്രമങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ പ്രതികള്‍ക്ക് തക്കതായ ശിക്ഷ ഉറപ്പുവരുത്തണം. ഇരകള്‍ക്ക് നീതി ലഭിക്കണം - ഗോത്ര സംഘടനകള്‍ ആവശ്യപ്പെട്ടു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
നാഗാലാൻഡിലെ അംഗമി, ആവോ, ചഖേസാങ്, ലോത്ത, പോച്ചൂരി, റെങ്മ, സെമ, സെലിയാങ് ഗോത്രങ്ങളിൽ നിന്നുള്ളവരാണ് പ്രതിഷേധ പ്രകടനം നടത്തിയത്.