'എന്റെ പിതാവ് ബോംബിട്ടത് മിസോറാമിലല്ല'- ബിജെപി ഐടി സെല്‍ മേധാവിയോട് സച്ചിന്‍ പൈലറ്റ്

ജയ്പൂര്‍: ഇന്ത്യന്‍ വ്യോമസേനയില്‍ പൈലറ്റായിരുന്നപ്പോള്‍ തന്റെ പിതാവ് രാജേഷ് പൈലറ്റ് മിസോറാമില്‍ ബോംബിട്ടെന്ന ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യയുടെ ആരോപണത്തിന് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ്. വ്യോമസേനയുടെ പൈലറ്റ് എന്ന നിലയില്‍ പിതാവ് ബോംബുകള്‍ വര്‍ഷിച്ചിട്ടുണ്ടെന്നും അത് മിസോറാമിലല്ല, കിഴക്കന്‍ പാക്കിസ്ഥാനിലായിരുന്നെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു. അമിത് പറയുന്നതുപോലെ മാര്‍ച്ചിലല്ല, ഒക്ടോബറിലാണ് പിതാവ് വ്യോമസേനയില്‍ ചേര്‍ന്നതെന്നും സച്ചിന്‍ വ്യക്തമാക്കി. രാജേഷ് പൈലറ്റിന്റെ സര്‍ട്ടിഫിക്കറ്റും സച്ചിന്‍ ട്വീറ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. 

'അമിത് മാളവ്യ, നിങ്ങളുടെ പക്കലുളളത് തെറ്റായ തിയതികളും വസ്തുതകളുമാണ്. അതെ, ഒരു ഇന്ത്യന്‍ എയര്‍ഫോഴ്‌സ് പൈലറ്റ് എന്ന നിലയില്‍ എന്റെ പിതാവ് ബോംബുകള്‍ വര്‍ഷിച്ചിട്ടുണ്ട്. അത് 1971-ലെ ഇന്ത്യാ-പാക് യുദ്ധകാലത്ത് കിഴക്കന്‍ പാക്കിസ്ഥാനിലായിരുന്നു. അല്ലാതെ നിങ്ങള്‍ പറയുന്നതുപോലെ 1966 മാര്‍ച്ച് 5-ന് മിസോറാമിലല്ല. 1966 ഒക്ടോബര്‍ 29-നാണ് അദ്ദേഹം ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായത്. അതിന്റെ സര്‍ട്ടിഫിക്കറ്റ് പങ്കുവെക്കുന്നു.ജയ് ഹിന്ദ്, സ്വാതന്ത്ര്യദിനാശംസകള്‍'-എന്നാണ് സച്ചിന്‍ പൈലറ്റ് ട്വീറ്റ് ചെയ്തത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

1966 മാര്‍ച്ച് 5-ന് മിസോറാമിന്റെ തലസ്ഥാനമായ ഐസ്വാളില്‍ ബോംബെറിഞ്ഞ ഇന്ത്യന്‍ വ്യോമസേനാ വിമാനങ്ങള്‍ പറത്തിയത് രാജേഷ് പൈലറ്റും സുരേഷ് കല്‍മാഡിയും ആണ് എന്നായിരുന്നു അമിത് മാളവ്യയുടെ ആരോപണം. ഇരുവരും പിന്നീട് കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച് എംപിമാരും പിന്നീട് മന്ത്രിമാരുമായെന്നും ഇന്ദിരാഗാന്ധി അവര്‍ക്ക് രാഷ്ട്രീയത്തില്‍ ഇടം നല്‍കിയത് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ക്കുനേരെ വ്യോമാക്രമണം നടത്തിയതിനുളള പ്രതിഫലമായിട്ടാണെന്നും അമിത് മാളവ്യ ആരോപിച്ചിരുന്നു.

Contact the author

National Desk

Recent Posts

Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 weeks ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 weeks ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More