പുതുപ്പളളി: ഈ തെരഞ്ഞെടുപ്പിൽ പുതുപ്പള്ളി മണ്ഡലം അതിന്‍റെ 53 വർഷത്തെ ചരിത്രം തിരുത്തുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പുതുപ്പള്ളിൽ വികസനം ചർച്ചയായി. നിസ്സാരമായി ജയിക്കാമെന്ന് യുഡിഎഫ് കരുതി. എന്നാൽ അതല്ല സ്ഥിതിയെന്ന് ഇപ്പോൾ മനസിലായിക്കാണുമെന്നും അദ്ദേഹം പറഞ്ഞു. പുതുപ്പള്ളിയില്‍ പ്രചാരണം അവസാന ലാപിലേക്ക് കടക്കുകയാണ്. സെപ്തംബര്‍ 5-നാണ് പോളിംഗ്. വോട്ടെണ്ണല്‍ സെപ്തംബര്‍ 8ന് നടക്കും.
കേരളത്തിന്റെ ദ്രുതഗതിയിൽ വളരുന്ന വികസന പ്രവർത്തനങ്ങളുമായി ഒത്തുനോക്കുമ്പോൾ പുതുപ്പള്ളി അതിൽനിന്നു പിന്നിലാണെന്ന് എം വി ഗോവിന്ദൻ പറഞ്ഞു. ഈ മണ്ഡലത്തിനും കേരളത്തിന്റെ വളർച്ചക്കൊപ്പം മുന്നേറണം എന്ന വികാരം ജനങ്ങൾക്കിടയിൽ വളർന്നിട്ടുണ്ട്. നേരിട്ട് വോട്ടർമാരെ കണ്ട് വോട്ടഭ്യർത്ഥിക്കാൻ പരമാവധി ശ്രമിച്ചിട്ടുണ്ട്. കുടുംബയോഗങ്ങളിലടക്കം വൻ പങ്കാളിത്തമായിരുന്നു. എല്ലാവരോടും രാഷ്ട്രീയവും വികസനവുമാണ് പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
എന്നാല്‍, പുതുപ്പള്ളിയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍റെ ഭൂരിപക്ഷം കുറഞ്ഞാല്‍ അതിന്‍റെ പൂര്‍ണ്ണ ഉത്തരവാദിത്തം തനിക്കായിരിക്കുമെന്ന ആത്മവിശ്വാസവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വീണ്ടും രംഗത്തെത്തി. വികസനം തന്നെയാണ് ഇവിടെ ചര്‍ച്ച ചെയ്തത്. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ കേരളത്തിനുവേണ്ടി എന്തു ചെയ്തെന്നും പുതുപ്പള്ളിക്കുവേണ്ടി എന്ത് ചെയ്തെന്നും പുതുപ്പള്ളിയിലെ ജനങ്ങള്‍ക്ക് നന്നായി അറിയാം. പിണറായി അധികാരത്തില്‍ എത്തിയ ശേഷം ഇവിടെ എന്താണ് നടക്കുന്നതെന്നും അവര്‍ക്കറിയാം. അതുകൊണ്ട് യുഡിഎഫിന്റെ ഭൂരിപക്ഷം എത്ര ഉയരും എന്നതുമാത്രമാണ് കേരളം ഉറ്റുനോക്കുന്നതെന്നും സതീശന്‍ പറഞ്ഞു.