പുതുപ്പളളി: ഉമ്മൻചാണ്ടിയെ വേട്ടയാടിയതിന്റെ ചാർജ് ഷീറ്റാകും പുതുപ്പള്ളിയിൽ ജനങ്ങൾ നൽകുകയെന്ന് വടകര എംപിയും കോണ്‍ഗ്രസ് നേതാവുമായ കെ. മുരളീധരന്‍. ചാണ്ടി ഉമ്മന്‍റെ ഭൂരിപക്ഷം 25000-ത്തിൽ കുറയില്ല. സൈബർ ആക്രമണം ആര് നടത്തിയാലും ശരിയല്ല. ചാണ്ടി ഉമ്മൻ്റെ സഹോദരിക്ക് നേരെ സൈബർ ആക്രമണം നടന്നു. ഇടത് സ്ഥാനാർത്ഥിയുടെ ഭാര്യക്ക് നേരെയും സൈബർ ആക്രമണം ഉണ്ടായി. അത് ശരിയല്ല. സർക്കാർ വസ്തുനിഷ്ഠമായി അന്വേഷിച്ചു നടപടി സ്വീകരിക്കണം എന്നും മുരളീധരന്‍ പറഞ്ഞു.
അതിനിടെ, കേരളത്തിലെ പാർട്ടിക്കുള്ളിലെ ആഭ്യന്തര പ്രശ്നങ്ങൾ ഒക്കെ പുതുപ്പള്ളി തെരെഞ്ഞെടുപ്പിന് ശേഷം പരിഹരിക്കുമെന്നും മുരളീധരന്‍ വ്യക്തമാക്കി. കോൺഗ്രസിൽ അവമതിപ്പ് ഉണ്ടാകുന്ന ഒന്നും ഉണ്ടാവില്ല. പാർട്ടിക്ക് അകത്തുള്ള പ്രശ്നങ്ങൾ പാർട്ടിക്കുള്ളിൽ പറയുമെന്നും അദ്ദേഹം പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, പുതുപ്പള്ളിയിൽ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. പ്രമുഖ മുന്നണി സ്ഥാനാർത്ഥികൾ എല്ലാം ഇന്ന് മണ്ഡലത്തിൽ വാഹന പര്യടനം നടത്തും. യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ കോൺഗ്രസ് പ്രവർത്തകസമിതി അംഗം ശശി തരൂരിനൊപ്പം റോഡ് ഷോയിൽ പങ്കുചേരും.