ഡല്‍ഹി: പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനും നൊബേല്‍ സമ്മാനജേതാവുമായ അമര്‍ത്യാ സെന്‍ അന്തരിച്ചെന്ന വാര്‍ത്ത തളളി കുടുംബം. അമര്‍ത്യാ സെന്‍ ജീവിച്ചിരിപ്പുണ്ടെന്നും അദ്ദേഹം മരണപ്പെട്ടെന്ന തരത്തില്‍ പ്രചരിക്കുന്ന വാർത്തകള്‍ തെറ്റാണെന്നും മകള്‍ നന്ദന ദേബ് സെന്‍ പറഞ്ഞു. അമര്‍ത്യാ സെന്‍ അന്തരിച്ചെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിച്ചിരുന്നു. ചില ദേശീയ മാധ്യമങ്ങളുള്‍പ്പെടെ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു. ഇതോടെയാണ് വാര്‍ത്ത നിഷേധിച്ച് കുടുംബം രംഗത്തെത്തിയത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
'സുഹൃത്തുക്കളേ, നിങ്ങളുടെ പരിഗണനയ്ക്ക് നന്ദി. പക്ഷെ അത് വ്യാജ വാര്‍ത്തയാണ്. ബാബ സുഖമായിരിക്കുന്നു. ഞങ്ങള്‍ കുടുംബത്തോടൊപ്പം കേംബ്രിഡ്ജില്‍ മനോഹരമായ ഒരാഴ്ച്ച ചിലവഴിച്ചു. അദ്ദേഹം ആരോഗ്യവാനാണ്. ഹാര്‍വാര്‍ഡില്‍ ആഴ്ച്ചയില്‍ രണ്ട് കോഴ്‌സുകള്‍ പഠിപ്പിക്കുന്നുണ്ട്. ജെന്‍ഡര്‍ ബുക്കുമായി ബന്ധപ്പെട്ട ജോലികളും ചെയ്യുന്നു. എന്നത്തേയും പോലെ അദ്ദേഹം തിരക്കിലാണ്'- നന്ദനാ ദേബ് സെന്‍ എക്‌സില്‍ കുറിച്ചു.
സാമ്പത്തിക ചരിത്രകാരിയായ ക്ലോഡിയ ഗോള്‍ഡിനെ ഉദ്ധരിച്ചാണ് ദേശീയമാധ്യമങ്ങള്‍ അമര്‍ത്യാ സെന്നിന്റെ മരണവാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.