തിരുവനന്തപുരം: സോളാര്‍ കേസുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് ഗതാഗത മന്ത്രിയും നടനുമായ കെ ബി ഗണേഷ് കുമാർ. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്ക്ക് അനുകൂലമായി കോടതിയില്‍ മൊഴി കൊടുത്ത ആളാണ് താനെന്നും തന്നെ യാതൊരു കാരണവശാലും ഈ കേസിലേക്ക് വലിച്ചിഴയ്ക്കാനാകില്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. മീഡിയ വണ്ണിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
'ഞാന്‍ ഒരാളെയും പുറകെ നടന്ന് വേട്ടയാടുന്ന ആളല്ല. അതിന് താല്പര്യവും സമയവുമില്ല. പലരും തന്നെ വേട്ടയടിയപ്പോള്‍ പോലും തിരിച്ച് ഒന്നും ചെയ്തില്ല. ഉമ്മന്‍ചാണ്ടിയ്ക്ക് അനുകൂലമായി മൊഴി നല്‍കിയ ആളാണ് ഞാൻ. അച്ഛന്‍ എന്നോട് പറഞ്ഞ കാര്യങ്ങളാണ് ഞാനവിടെ തുറന്ന് പറഞ്ഞത്. വീട്ടില്‍ ഒരു സോളാര്‍ പാനല്‍ സ്ഥാപിച്ചു, അതിന് പൈസയും കൊടുത്തു. അതിലുപരി മറ്റൊരു ബന്ധവും സോളാറുമായില്ല'- ഗണേഷ് കുമാർ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
പ്രതിപക്ഷം ഇതൊക്കെ ഇപ്പോഴും പറഞ്ഞ് നടക്കുന്നത് തന്നെ നാണക്കേടാണെന്നും കേരളത്തിന് ഈ ചര്‍ച്ച കൊണ്ട് പ്രത്യേകിച്ച് വളര്‍ച്ചയൊന്നും ഉണ്ടാകില്ലെന്നും ഗണേഷ് കുമാർ പറഞ്ഞു. താന്‍ ഉമ്മന്‍ചാണ്ടിക്കെതിരെ ഗൂഢാലോചന നടത്തി എന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. എന്നാൽ, കൊട്ടാരക്കര കോടതിയില്‍ കേസ് കൊടുത്തതും സാക്ഷി മൊഴി പറഞ്ഞതുമെല്ലാം കോണ്‍ഗ്രസുകാരാണെന്നും ഗണേഷ് കുമാര്‍ കൂട്ടിച്ചേർത്തു.