ഡല്‍ഹി: ദേശീയതലത്തില്‍ തന്റെ വ്യക്തിത്വം അംഗീകരിക്കാതെ പ്രകാശ് കാരാട്ടിന്റെ ഭാര്യ മാത്രമായി പരിഗണിച്ചുവെന്ന സിപിഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ടിന്റെ പരാമര്‍ശത്തില്‍ പ്രതികരണവുമായി സി പി ഐ ദേശീയ നിര്‍വാഹക സമിതിയംഗം ആനി രാജ. സ്ത്രീകള്‍ നേതാക്കളായി കഴിഞ്ഞാലും അവരുടെ വ്യക്തിത്വത്തെ അംഗീകരിക്കാൻ മടിയുള്ളവർ ഇന്നും സാമൂഹത്തിലുണ്ടെന്ന് ആനി രാജ പറഞ്ഞു.
'ഞാന്‍ ബൃന്ദ കാരാട്ട് എഴുതിയത് വായിച്ചിട്ടില്ല. താഴെത്തട്ട് മുതല്‍ പ്രവര്‍ത്തിച്ച് മുന്‍നിരയിലെത്തിയ ഒരാളുടെ പങ്കാളി നേതാവാണെങ്കില്‍ അവരുടെ പേരിലായിരിക്കും പരിഗണിക്കുക അല്ലെങ്കില്‍ അവരുടെ പങ്കാളി എന്ന രീതിയിലായിരിക്കും വിശേഷിപ്പിക്കുക. അനുഭവങ്ങളുണ്ട്. ജെന്‍ഡര്‍ നീതിയെ പറ്റി ബോധമില്ലാത്ത രാഷ്ട്രീയക്കാരും മാധ്യമങ്ങളും വരെ കുറ്റക്കാരാണ്' ആനി രാജ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
താന്‍ ഒരു നേതാവായ ശേഷമാണ് നേതാവായ മറ്റൊരാളെ വിവാഹം ചെയ്യുന്നത്. അല്ലാതെ കുടുംബബന്ധത്തിന്റെ പേരില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ പദവി ലഭിക്കില്ലെന്നും അവർ പറഞ്ഞു. എല്ലാവരും തുല്യരാണെന്ന ബോധ്യത്തോടെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒരു ആത്മവിമര്‍ശനം നടത്തണമെന്നും ആനി രാജ കൂട്ടിച്ചേർത്തു.