ലണ്ടന്‍: 2023-ലെ ഫിഫ ദ ബെസ്റ്റ് പുരസ്‌കാരം ലയണല്‍ മെസിക്ക്. അവസാന പട്ടികയിലുണ്ടായിരുന്ന 25 കാരനായ കിലിയൻ എംബാപ്പെ യെയും 23 കാരന്‍ ഏർലിങ് ഹാളണ്ടിനെയും മറികടന്നാണ് 36 കാരനായ മെസ്സിയുടെ നേട്ടം. എട്ടാം തവണയാണ് മെസ്സി മികച്ച ലോക താരത്തിനുള്ള ഫിഫയുടെ പുരസ്കാരത്തിന് അര്‍ഹനാകുന്നത്. അന്താരാഷ്ട്ര ഫുട്ബോള്‍ കളിക്കളത്തില്‍ അർജന്റീനയ്ക്കായും, ക്ലബ്ബ് ഫുട്ബോളിൽ പിഎസ്ജി, ഇന്റർ മയാമി എന്നിവർക്കായും കാഴ്ച്ചവെച്ച മികച്ച പ്രകടനങ്ങള്‍ക്കാണ് താരത്തിന് പുരസ്കാരം ലഭിക്കുന്നത്.
യൂറോപ്പിന്റെ മത്സര ഫുട്ബോളിനോട് വിടചൊല്ലിയതിനാൽ മെസ്സി പുരസ്ക്കാരം ഏറ്റുവാങ്ങാന്‍ എത്തിയില്ല. വംശവെറിക്കെതിരെ വിനീഷ്യസ് ജൂനിയറിന് സഹതാരങ്ങള്‍ ഐക്യദാർഢ്യം നല്‍കിയതിനെ തുടര്‍ന്ന് ബ്രസീല്‍ ദേശീയ ഫുട്ബോൾ ടീമിന് ഫെയർ പ്ലേ പുരസ്കാരം ലഭിച്ചു. ബ്രസീല്‍ താരങ്ങളായ കഫു, റൊണാൾഡോ, ജൂലിയർ സീസർ തുടങ്ങിയവർ പുരസ്കാരം ഏറ്റുവാങ്ങി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
മികച്ച വനിത താരമായി അയ്താന ബോൺമതിയെ തെരഞ്ഞെടുത്തു. മികച്ച പുരുഷ ടീം പരിശീലകനായി മാഞ്ചസ്റ്റർ സിറ്റിയുടെ പെപ് ഗാർഡിയോളയും വനിതാ ടീം പരിശീലകയായി ഇംഗ്ലണ്ട് ദേശീയ ടീമിന്റെ സെറീന വിക്ക്മാനും തെരഞ്ഞെടുത്തു. മികച്ച ഗോൾകീപ്പർക്കുള്ള പുരസ്കാരം മാഞ്ചസ്റ്റർ സിറ്റിയുടെ എഡേഴ്സനാണ് ലഭിച്ചത്.