റേഷന്‍ കടകളില്‍ മോദിയുടെ ഫോട്ടോ പ്രദര്‍ശിപ്പിച്ചില്ല; പശ്ചിമ ബംഗാളിന് അനുവദിച്ച 7000 കോടി തടഞ്ഞുവെച്ച് കേന്ദ്രം

കൊല്‍ക്കത്ത: സംസ്ഥാനത്തുടനീളമുളള റേഷന്‍ കടകളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഫോട്ടോ പ്രദര്‍ശിപ്പിക്കാത്തതിന് പശ്ചിമബംഗാളിന് അനുവദിച്ച ഏഴായിരം കോടി രൂപ തടഞ്ഞുവെച്ച് കേന്ദ്ര സര്‍ക്കാര്‍. ദേശീയ ഭക്ഷ്യ സുരക്ഷാ നിയമത്തിന്റെ (എന്‍എഫ്എസ്എ) ലോഗോയും മോദിയുടെ ചിത്രവും ഉള്‍പ്പെടുത്തി ഫ്‌ളക്‌സുകള്‍ സ്ഥാപിക്കാന്‍ കേന്ദ്രം നിരവധി തവണ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും മുഖ്യമന്ത്രി മമതാ ബാനര്‍ജി ചെവികൊണ്ടില്ല. ഇതോടെ കേന്ദ്രത്തിന്റെ വിവിധ പദ്ധതികള്‍ക്കായി നെല്ല് സംഭരിക്കാന്‍ സര്‍ക്കാരിന് അനുവദിച്ച 7000 കോടി തടഞ്ഞുവയ്ക്കാന്‍ കേന്ദ്രം തീരുമാനിക്കുകയായിരുന്നു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കഴിഞ്ഞ വര്‍ഷം 7000 കോടി രൂപയുടെ നെല്ലാണ് പശ്ചിമ ബംഗാള്‍ കര്‍ഷകരില്‍ നിന്ന് സംഭരിച്ചത്. കേന്ദ്രം തുക വിട്ടുനല്‍കാന്‍ തയ്യാറാവാത്തത് നടപ്പുസാമ്പത്തിക വര്‍ഷത്തില്‍ സംസ്ഥാനത്തെ നെല്ലുസംഭരണത്തെ ഗുരുതരമായി ബാധിക്കുമെന്ന് അധികൃതര്‍ പറയുന്നു. എന്‍എഫ്എസ്എ പദ്ധതികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ ഇതിനകം 22 ലക്ഷം ടണ്‍ നെല്ല് ഈ സാമ്പത്തിക വര്‍ഷത്തില്‍ ഇതുവരെ സംഭരിച്ചിട്ടുണ്ട്. പണം തടഞ്ഞുവെച്ചത് ഖാരിഫ് സീസണിലെ നെല്ല് സംഭരണത്തെ ബാധിക്കുമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. 

Contact the author

National Desk

Recent Posts

Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 2 weeks ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 weeks ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 weeks ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 weeks ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More