ചെന്നൈ: നിയമസംഹിതകളുടെ ഹിന്ദിയിലുള്ള പുതിയ പേര് പറയില്ലെന്ന് മദ്രാസ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ആനന്ദ് വെങ്കിടേഷ്. തനിക്ക് ഹിന്ദി അറിയില്ലെന്നും അതിനാല്‍ വാക്കുകളുടെ ഉച്ചാരണം ശരിയാകില്ലെന്നും ആനന്ദ് വെങ്കിടേഷ് വ്യക്തമാക്കി. ഒരു കേസിന്‍റെ വാദത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കേസിന്‍റെ വാദത്തിനിടെ അഭിഭാഷകൻ ഐപിസി, സിആർപിസി സംബന്ധിച്ച് പരാമര്‍ശങ്ങള്‍ നടത്തി. സി ആർ പി സിയുടെ പുതിയ ആക്ട് പരിശോധിക്കണമെന്ന് അഭിഭാഷകന്‍ പറഞ്ഞതിനെ തുടര്‍ന്ന് അതിന്റെ പുതിയ പേര് പറയാമോ എന്ന് ജസ്റ്റിസ് ആനന്ദ് വെങ്കിടേഷ് ചോദിച്ചു. പക്ഷേ അഭിഭാഷകന്‍ പറയാന്‍ ബുദ്ധിമുട്ടി. തുടര്‍ന്നായിരുന്നു ആനന്ദ് വെങ്കിടേഷിന്റെ പരാമർശം.
ഹിന്ദി അറിയാത്തത് കൊണ്ട് താന്‍ ഇനിയും ഐ പി സി എന്നും സി ആർ പി സി എന്നും തന്നെ പറയുമെന്നും അതിന്റെ ഹിന്ദി വാക്കുകൾ പറയാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അഭിഭാഷകര്‍ക്ക് മാത്രമല്ല സര്‍ക്കാരിനും പോലും ഭാരതീയ നാഗരിക് സുരക്ഷാ സംഹിത എന്നൊക്കെ പറയാന്‍ പ്രയാസമാണെന്നും ആനന്ദ് വെങ്കിടേഷ് കൂട്ടിച്ചേർത്തു.
ഐപിസി, സിആർപിസി, ഇന്ത്യൻ എവിഡൻസ് ആക്ട് എന്നിവയ്ക്ക് പകരം ഭാരതീയ ന്യായ് സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ ബിൽ എന്നിങ്ങനെ ആക്കി കേന്ദ്ര സര്‍ക്കാര്‍ മാറ്റിയിരുന്നു.