തിരുവനന്തപുരം: സംസ്ഥാനത്ത് പോക്സോ കേസുകള്‍ കൂടുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ഒരു വര്‍ഷം മാത്രം 4641 പോക്സോ കേസുകളാണ് കേരളത്തിൽ രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ എട്ടു വര്‍ഷത്തിനിടെ, കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ കേസുകള്‍ ഏറ്റവും കൂടുതല്‍ രജിസ്റ്റര്‍ ചെയ്തതും കഴിഞ്ഞ വര്‍ഷമാണ്. കേരളത്തിലെ എല്ലാ ജില്ലകളിലും പോക്സോ കേസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയുണ്ടെന്നാണ് പോലീസിന്റെ കണക്ക്. കഴിഞ്ഞ വർഷം തലസ്ഥാന നഗരത്തില്‍ മാത്രം 601 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.
2022-ല്‍ 4,518 കേസുകളായിരുന്നെങ്കില്‍ 2023-ല്‍ അത് 4,641ആയി ഉയര്‍ന്നു. റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനയുണ്ടെങ്കിലും ശിക്ഷാനിരക്ക് വളരെ കുറവാണെന്നത് വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. വണ്ടിപ്പെരിയാര്‍ കേസില്‍ പോലീസിന്റെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ച്ചയുണ്ടായെന്ന ആരോപണങ്ങള്‍ ഉയർന്നതോടെ വീഴ്ച്ചയുണ്ടാകുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി എടുക്കാനും നിര്‍ദേശമുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
തിരുവനന്തപുരം 601, കൊല്ലം 375, പത്തനംതിട്ട 177, ആലപ്പുഴ 257, കോട്ടയം 251, ഇടുക്കി185, എറണാകുളം 484 , തൃശ്ശൂർ 369, പാലക്കാട് 367 മലപ്പുറം 507 , കോഴിക്കോട് 421, വയനാട് 201, കണ്ണൂര്‍ 239, കാസര്‍കോട് 197, റെയിൽവേ പോലീസ് 10 എന്നിങ്ങനെയാണ് കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്ത പോക്സോ കേസുകൾ.