ചെന്നൈ: വരാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിലെ പരാജയ ഭീതി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുഖത്തുണ്ടെന്ന് തമിഴ്നാട് മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ എംകെ സ്റ്റാലിന്‍. അതുകൊണ്ടാണ് അദ്ദേഹം അവസാന നിമിഷം തിരക്കിട്ട് എല്ലാ സംസ്ഥാനങ്ങളിലേക്കും യാത്ര ചെയ്യുന്നതെന്ന് സ്റ്റാലിൻ പറഞ്ഞു. ഡിഎംകെ പ്രവര്‍ത്തകര്‍ക്കയച്ച കത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
'പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മോദി ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ ഇന്നും അദ്ദേഹത്തിന് പാലിക്കാന്‍ കഴിഞ്ഞിട്ടില്ല. ഈ അവസാന ഘട്ടത്തില്‍ ഉദ്ഘാടന തിരക്കിലാണ് അദ്ദേഹം. മോദിയുടെ ഉത്കണ്ഠ അദ്ദേഹത്തിൻ്റെ മുഖത്ത് പ്രതിഫലിക്കുന്നുണ്ട്. 'വീണ്ടും മോദി' എന്ന് ബിജെപി പ്രവര്‍ത്തകര്‍ ആവര്‍ത്തിച്ച് പറയുമ്പോള്‍ 'മോദി വേണ്ട' എന്നാണ് പ്രതിധ്വനിക്കുന്നത്. എതിരാളികള്‍ ഇല്ലെന്ന അനുമാനത്തിലായിരുന്നു ബിജെപി. എന്നാല്‍ ഇന്ത്യ മുന്നണി രൂപീകരിച്ചതോടെ മോദിയ്ക്ക് യാഥാര്‍ഥ്യം മനസ്സിലായി.'- സ്റ്റാലിൻ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
തമിഴ്നാട്ടില്‍ ഇത്തവണ കമല്‍ ഹാസന്‍ സംസ്ഥാനത്തുടനീളം തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കുചേരുമെന്നും അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ ശബ്ദം 2025-ല്‍ രാജ്യസഭയിൽ മുഴങ്ങുമെന്നും സ്റ്റാലിന്‍ പറഞ്ഞു. ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കാതിരിക്കാന്‍ ഇന്ത്യ മുന്നണിയുടെ നേതാക്കള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുകയാണെന്നും തമിഴ്നാട്ടില്‍ ഡിഎംകെയുടെ നേതൃത്വത്തിലുള്ള സഖ്യം കോണ്‍ഗ്രസ്, സിപിഐഎം, സിപിഐ, വിസികെ, എംഡിഎംകെ, ഐയുഎംഎല്‍, കെഎന്‍എംഡികെ എന്നീ പാര്‍ട്ടികളുമായി സീറ്റ് വിഭജനം പൂര്‍ത്തിയാക്കിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.