ഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ അറസ്റ്റിൽ പ്രതിഷേധിച്ച് എഎപിയുടെ നേതൃത്വത്തില്‍ ഇന്ന് പ്രധാനമന്ത്രിയുടെ വസതി വളയും. ഡല്‍ഹി പട്ടേൽ ചൗക്ക് മെട്രോ സ്റ്റേഷനിനടുത്ത് നിന്ന് പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്താനാണ് തീരുമാനം. എഎപിയുടെ പ്രതിഷേധം തടയാന്‍ ഡല്‍ഹി പോലീസ് നഗരത്തിന്‍റെ എല്ലാ ഭാഗങ്ങളിലും കനത്ത സുരക്ഷയും ക്രമീകരണങ്ങളുമാണ് ഒരുക്കിയിരിക്കുന്നത്.
പ്രതിഷേധത്തിനായി രാവിലെ തന്നെ എഎപി പ്രവര്‍ത്തകരും നേതാക്കളും പാർട്ടി ആസ്ഥാനത്ത് എത്തിത്തുടങ്ങി. സംസ്ഥാനത്ത് തിങ്കളാഴ്ച നടന്ന ഹോളി ആഘോഷങ്ങളും എഎപി ബഹിഷ്കരിച്ചിരുന്നു. കൂടാതെ 'മോദിയുടെ ഏറ്റവും വലിയ ഭയം, കെജ്‌രിവാൾ' എന്ന കുറിപ്പോടെ സാമൂഹിക മാധ്യമങ്ങളിൽ ഡിപി ക്യാമ്പയിൻ ആരംഭിക്കുകയും ചെയ്തു. അരവിന്ദ് കെജ്‌രിവാളിന്‍റെ രാജി ആവശ്യപ്പെട്ട് ബിജെപി രംഗത്തെത്തിട്ടുണ്ട്. അറസ്റ്റ് ഒഴിവാക്കണമെന്ന കെജ്‌രിവാളിന്‍റ ഹരജി കോടതി തള്ളി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കെജ്‌രിവാളിന്‍റെ അറസ്റ്റ് ഇന്ത്യ മുന്നണിയെ കൂടുതല്‍ ശക്തമാക്കും എന്നാണ് കണക്കു കൂട്ടലുകള്‍. റോഡുകളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനോ, തുഗ്ലക് റോഡ്, സഫ്ദർജങ് റോഡ്, കെമാൽ അത്താതുർക്ക് മാർഗ് എന്നിവിടങ്ങളിൽ വാഹനങ്ങള്‍ നിര്‍ത്താനോ പാടില്ലെന്ന് പോലീസ് അറിയിച്ചു.