ബംഗ്ലൂരു: കര്‍ണാടക ഉപമുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഡികെ ശിവകുമാറിന് ആദായനികുതി വകുപ്പിന്‍റെ നോട്ടീസ്. കോടതിയില്‍ നേരത്തെ തീര്‍പ്പാക്കിയ കേസിലാണ് നോട്ടീസ് ലഭിച്ചിരിക്കുന്നത്. വെള്ളിയാഴ്ച രാത്രിയോടെയാണ് നോട്ടീസ് ലഭിച്ച വിവരം ശിവകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞത്. കഴിഞ്ഞ ദിവസം കോണ്‍ഗ്രസിനും ഇടത് പാര്‍ട്ടികള്‍ക്കും ആദായനികുതി വകുപ്പിന്‍റെ നോട്ടീസ് ലഭിച്ചിരുന്നു. നോട്ടീസില്‍ എന്താണെന്നോ ഏത് കേസുമായി ബന്ധപ്പെട്ടതാണെന്നോ ശിവകുമാര്‍ വ്യക്തമാക്കിട്ടില്ല.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ആദായനികുതി വകുപ്പിന്‍റെ നോട്ടീസ് കണ്ട് താന്‍ ഞെട്ടിപോയെന്നും ഈ രാജ്യത്ത് ജനാധിപത്യം ഇല്ലേ എന്നുമായിരുന്നു ശിവകുമാറിന്റെ പ്രതികരണം. ബിജെപി പ്രതിപക്ഷത്തെ ലക്ഷ്യമിടുകയാണ്. കോണ്‍ഗ്രസിനെയും ഇന്ത്യ മുന്നണിയും ബിജെപിക്ക് ഭയമാണ്. ഇന്ത്യ മുന്നണി എന്‍ഡിഎയെ പരാജയപ്പെടുത്തുമെന്ന് ബിജെപിയ്ക്ക് മനസിലായി. അതുകൊണ്ട് അവര്‍ ഭയപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന് ശിവകുമാര്‍ പറഞ്ഞു.
'ബിജെപി സര്‍ക്കാര്‍ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് പ്രതിപക്ഷത്തെ വേട്ടയാടുകയാണ്. ആദായനികുതി വകുപ്പിന്‍റെ തുടര്‍ച്ചയായ ഈ നടപടിക്കെതിരെ കര്‍ണാടക കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധം ഉണ്ടാകും'- അദ്ദേഹം കൂട്ടിച്ചേർത്തു.