കൊല്‍ക്കത്ത: കൃഷ്ണനഗറില്‍ വന്‍ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്ര. തന്നെ ലോക്സഭയില്‍ നിന്ന് പുറത്താക്കിയവര്‍ക്കുള്ള മറുപടിയായിരിക്കും കൃഷ്ണനഗറിലെ വിജയമെന്ന് മഹുവ പറഞ്ഞു. ബിജെപി രാജ്യത്തെ ജനാധിപത്യത്തിന് മരണമണി മുഴക്കാന്‍ ശ്രമിക്കുകയാണെന്നും ഇന്ത്യ ഇത്തരത്തിലുള്ള ഫാഷിസ്റ്റുകൾക്ക് നശിപ്പിക്കാൻ കഴിയാത്ത മഹത്തായ രാജ്യമാണെന്നും പിടിഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മഹുവ പറഞ്ഞു.
'ഇന്ന് കേന്ദ്ര ഏജന്‍സികളായ ഇഡിയും സിബിഐയും ബിജെപിയുടെ രാഷ്ട്രീയ ഏജന്‍റുമാരായി മാറി. രാജ്യത്തെ തെരഞ്ഞെടുപ്പ് കമ്മീഷനു മേലെയും ബിജെപി ആധിപത്യം സ്ഥാപിച്ചു. ഞാന്‍ മണ്ണിന്റെ മകളായത് കൊണ്ട് ബിജെപിയുടെ നുണ കഥകളെക്കാള്‍ ജനം എന്നില്‍ വിശ്വസിക്കുന്നുണ്ട് '-മഹുവ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
തന്‍റെ പ്രതിച്ഛായ തകർക്കാന്‍ ബിജെപി ഇഡിയെയും സിബിഐയെയും ഉപയോഗിക്കുന്നെന്ന് ആരോപിച്ച് മഹുവ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. കഴിഞ്ഞ വര്‍ഷമാണ് ചോദ്യം ഉന്നയിക്കുന്നതിന് കോഴ വാങ്ങിയെന്ന ആരോപണത്തില്‍ മഹുവയെ ലോക്സഭയില്‍ നിന്ന് പുറത്താക്കിയത്. 2019-ലെ തെരഞ്ഞെടുപ്പില്‍ കൃഷ്ണനഗറില്‍ നിന്ന് 60,000-ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് മഹുവ വിജയിച്ചത്.