കൊല്‍ക്കത്ത: വിഷപാമ്പിനെ വിശ്വസിച്ച് വളര്‍ത്തിയാലും ഒരിക്കലും ബിജെപിയെ വിശ്വസിക്കരുതെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ബിജെപി രാജ്യത്തെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ആർ എസ് എസിന് വേണ്ടി പ്രവര്‍ത്തിക്കുകയാണെന്നും അവർ ആരോപിച്ചു. കൂച്ച് ബിഹാറിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ സംസാരിക്കുകയായിരുന്നു മമത.
"കേന്ദ്ര ആവാസ് യോജനയില്‍ വീണ്ടും പേര് ചേര്‍ക്കാന്‍ ബിജെപി ആവശ്യപ്പെടുന്നു. ശരിക്കും എന്തിനാണ് വീണ്ടും പേര് ചേര്‍ക്കുന്നത്. കൂടുതല്‍ പേരെ ചേര്‍ത്ത് ആവാസ് യോജന പദ്ധതി തന്നെ ഇല്ലാതാക്കാനുള്ള നീക്കമാണിത്. നിങ്ങള്‍ക്ക് ഒരു വിഷപാമ്പിനെ വിശ്വസിച്ച് വീട്ടില്‍ വളര്‍ത്താം, പക്ഷേ ഒരിക്കലും ബിജെപിയെ വിശ്വസിക്കരുത്. ബിജെപിയും മോദി സര്‍ക്കാരും രാജ്യത്തെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്" മമതാ ബാനർജി പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കേന്ദ്ര അന്വേഷണ ഏജന്‍സികൾ ബിജെപിയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നത് തടയാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെടണമെന്നും ബിജെപി തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിക്കുകയാണെന്നും മമത ആരോപിച്ചു. 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് കൂച്ച് ബിഹാറിൽ അഞ്ച് പേര്‍ കൊല്ലപ്പെട്ട കേസിലെ ഉത്തരവാദിയായ മുന്‍ എസ്പി ദെബാശിശ് ധറിനെ ബിര്‍ഹുമിയിലെ ബിജെപി സ്ഥാനാര്‍ഥിയാക്കിയതിനെയും മമത വിമര്‍ശിച്ചു.