അമരാവതി: ആന്ധ്രാപ്രദേശില്‍ സിപിഎമ്മും ഇന്ത്യ സഖ്യവും തമ്മില്‍ സീറ്റ് ധാരണയായി. സിപിഎമ്മിന് ഒരു ലോക്സഭ സീറ്റും എട്ട് നിയമസഭ സീറ്റുകളും നൽകാൻ തീരുമാനമായതായി ആന്ധ്രപ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് വൈ എസ് ശര്‍മിള അറിയിച്ചു. സിപിഎമ്മിന് പ്രത്യേക മണ്ഡലങ്ങൾ അനുവദിച്ചിട്ടുണ്ടെന്ന് ശര്‍മിള പ്രസ് റിലീസിലൂടെ അറിയിക്കുകയായിരുന്നു.
ലോക്സഭ തെരഞ്ഞെടുപ്പില്‍ പട്ടികജാതി സംവരണ മണ്ഡലമായ അരക്കു മണ്ഡലത്തിലാണ് സിപിഎം മത്സരിക്കുക. റമ്പച്ചോടവാരം, ഗണ്ണവാരം, മംഗളഗിരി, കുറുപ്പം, നെല്ലൂർ ടൗൺ, വിജയവാഡ സെൻട്രൽ, ഗജുവാക, പാണ്യം എന്നീ നിയമസഭാ മണ്ഡലങ്ങളിലും സിപിഎം മത്സരിക്കും.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു
നേരത്തെ തന്നെ സംസ്ഥാനത്തെ മുഴുവന്‍ ലോക്സഭ സീറ്റുകളിലേക്കും നിയമസഭ സീറ്റുകളിലേക്കുമുള്ള സീറ്റ് വിഭജനം ഇന്ത്യ സഖ്യം പ്രഖ്യാപിച്ചിരുന്നു. വിജയവാഡ സെൻട്രൽ പോലുള്ള നിർണായക നഗര സീറ്റുകളാണ് സിപിഎമ്മിന് നൽകിയതെന്ന് എപിസിസി വൈസ് പ്രസിഡൻ്റ് കെ ശിവാജി പറഞ്ഞു.