ടൈറ്റാനിക്ക് എന്ന അത്ഭുത കപ്പല്‍ എന്നും കൗതുക വസ്തുവാണ്. ഇപ്പോള്‍ 111 വര്‍ഷങ്ങള്‍ക്ക് ശേഷം ടൈറ്റാനിക്കിലെ അവശേഷിക്കുന്ന ഒരേ ഒരു മെനു കാര്‍ഡ് വിറ്റു. ലണ്ടനിലെ മാരീടൈം മ്യൂസിയത്തിൽ £50,000- £70,000 (51,33,900 രൂപ- 71,87,390 രൂപ) ലഭിക്കുമെന്ന് കരുതിയിരുന്ന കാര്‍ഡ് £84,000 യ്ക്കാണ് (85,59,726 രൂപ) വിറ്റത്. 1912 ഏപ്രില്‍ 15-നായിരുന്നു ടൈറ്റാനിക്ക് മഞ്ഞുമലയിലിടിച്ച് മുങ്ങിയത്.
ഫസ്റ്റ് ക്ലാസ് യാത്രക്കാർക്ക് മാത്രമായിരുന്നു മെനു കാര്‍ഡ് ഉണ്ടായിരുന്നത്. കപ്പലിനൊപ്പം അതിലെ ഭക്ഷണവും വലിയൊരു ആകർഷണമായിരുന്നു. ചിക്കൻ കറി മുതൽ ചുട്ടെടുത്ത മത്സ്യം വരെ ഉണ്ടായിരുന്നു. ബീഫ്, സ്പ്രിംഗ് ലാംബ്, മല്ലാർഡ് താറാവ്, മുത്തുച്ചിപ്പി എന്നിങ്ങനെ വിഭവസമൃതമായ മെനു കർഡ് ആയിരുന്നു. കൂടാതെ സെക്കന്‍റ്റ് ക്ലാസ് യാത്രക്കാർക്കിടയിൽ ഡെസേർട്ടിന് പ്ലം പുഡ്ഡിംഗ് വിളംമ്പിയിരുന്നു. തേർഡ് ക്ലാസിലെ യാത്രക്കാർക്ക് നല്‍കിയിരുന്ന ഭക്ഷണത്തില്‍ കാര്യമായ വ്യത്യാസം ഉണ്ടായിരുന്നു. എന്നാല്‍ പൊതുവേ എല്ലാവര്‍ക്കും ആഢംബര ഡൈനിംഗ് നല്‍കിയിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ദിവസങ്ങളോളം വെള്ളത്തിൽ മുങ്ങി കിടന്നതിനാൽ മെനുവിലെ ചില ഭാഗങ്ങൾ മങ്ങി തുടങ്ങിയിരുന്നു. മുന്‍പ് കപ്പലിലെ മറ്റു വസ്തുക്കളും ലേലത്തില്‍ വെച്ചിരുന്നു. ഒരു സെക്കന്‍റ്റ് ക്ലാസ് യാത്രക്കാരന്‍റെ സ്വിസ് നിർമ്മിത പോക്കറ്റ് വാച്ചിന് 97,000 പൗണ്ട് (98,86,738.42 രൂപ) ലഭിച്ചു. ഫസ്റ്റ് ക്ലാസ് യാത്രക്കാരിയുടെ രോമക്കുപ്പായം നേരത്തെ 1,52,87,649 രൂപയ്ക്ക് ലേലത്തില്‍ പോയിരുന്നു. മറ്റൊരു യാത്രക്കാരന്‍റെ കത്തിന് 1,28,41,894 രൂപ ലഭിച്ചിരുന്നു. എന്തായാലും ടൈറ്റാനിക്കിലെ മെനു കാര്‍ഡിന് വലിയ സ്വീകാര്യതയാണ് 111 വര്‍ഷങ്ങള്‍ക്ക് ശേഷം സോഷ്യൽ മീഡിയയിൽ ലഭിച്ചിരിക്കുന്നത്.