തിരുവനന്തപുരം: വരുന്ന അഞ്ച് ദിവസം കേരളത്തില്‍ ശക്തമായ മഴക്കും ഇടി മിന്നലിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. എറണാകുളം മുതല്‍ വയനാട് വരെയുള്ള ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇവിടെ 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്. തെക്കന്‍ കേരളത്തിന് മുകളിലായി ചക്രവാതച്ചുഴി രൂപപ്പെട്ടതിനെ തുടര്‍ന്നാണ് മഴ കനക്കുന്നത്.
മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ട്. ഇവിടെ 24 മണിക്കൂറില്‍ 64.5 mm മുതല്‍ 115.4 mm വരെ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ ഈ വര്‍ഷത്തെ ആദ്യ ന്യൂനമര്‍ദം രൂപപ്പെട്ടു. നാളെ ഇത് തീവ്രന്യൂനമർദ്ദമായി മാറാനും സാധ്യതയുണ്ട്. തുടര്‍ന്ന് ഈ വര്‍ഷത്തെ കാലവര്‍ഷം കുറച്ച് നേരത്തെ എത്തിയേക്കുമെന്നാണ് കരുതുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അപകട സാധ്യത നിലനില്‍ക്കുന്നതിനാല്‍ കേരള തീരത്ത് മത്സ്യബന്ധനം പാടില്ല. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നീ സാധ്യത കണക്കിലെടുത്ത് മലയോര മേഘലകളിലും ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു. കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. കൊച്ചിയിലെ താഴ്ന്ന പ്രദേശങ്ങളിലും ഇന്‍ഫോ പാര്‍ക്കിലും വെള്ളം കയറി. തൃശൂര്‍ അശ്വനി ഹോസ്പിറ്റലില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് രോഗികളെ മറ്റി പാര്‍പ്പിക്കേണ്ടി വന്നു. മറ്റ് ജില്ലകളിലെ പ്രമുഖ നഗരങ്ങളിലെല്ലാം വെള്ളക്കെട്ട് രൂപപ്പെട്ടു.