കൊറോണ വൈറസ് പകർച്ചവ്യാധിയോടുള്ള ആഗോള പ്രതികരണത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി മൈക്രോസോഫ്റ്റ് സഹസ്ഥാപകനായ ബിൽ ഗേറ്റ്‌സുമായി വീഡിയോ കോൺഫറന്‍സ് നടത്തി. വൈറസിനെ പ്രതിരോധിക്കാൻ ഗവേഷണത്തിലും വികസനത്തിലും ആഗോളതലത്തില്‍ ഉണ്ടാകേണ്ട ഏകോപനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും പ്രധാനമന്ത്രി ചർച്ച ചെയ്തു. മഹാമാരിയെക്കുറിച്ചുള്ള ആഗോള ചർച്ചകളിൽ ഇന്ത്യയെ ഉള്‍പ്പെടുത്തേണ്ടത് പ്രധാനമാണെന്ന് യോഗത്തിൽ ബിൽ ഗേറ്റ്സ് അഭിപ്രായപ്പെട്ടു. വൈറസിനെതിരായ പോരാട്ടത്തിൽ ഇന്ത്യ നടത്തിയ ബോധപൂർവമായ ശ്രമങ്ങളെകുറിച്ച് മോദി ബിൽ ഗേറ്റ്സിന് വിവരിച്ചുകൊടുക്കുകയും ചെയ്തു.
'ബിൽ ഗേറ്റ്‌സുമായി വിപുലമായ ആശയവിനിമയം നടത്തി. കൊറോണ വൈറസിനെതിരെ പോരാടാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾ, സാങ്കേതികവിദ്യയുടെ പങ്ക്, നവീകരണം, പകർച്ചവ്യാധി ഭേദമാക്കാൻ ഒരു വാക്സിൻ നിർമ്മിക്കൽ തുടങ്ങി നിരവധി പ്രശ്നങ്ങൾ ഞങ്ങൾ ചർച്ച ചെയ്തു' എന്ന് മോദി ട്വീറ്റ് ചെയ്തു.
കൊറോണ വൈറസിന് ശേഷമുള്ള ലോകത്തെക്കുറിച്ച് ചർച്ച ചെയ്യുന്നതിനിടയിൽ, കോവിഡിന് ശേഷമുള്ള ലോകത്ത് ഉയർന്നുവരുന്ന ജീവിതശൈലി, സാമ്പത്തിക സംഘടന, സാമൂഹിക സ്വഭാവം, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം എന്നിവയിലെ ആവശ്യമായ മാറ്റങ്ങൾ വിശകലനം ചെയ്യുന്നതിന് ഗേറ്റ്സ് ഫൌണ്ടേഷന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമെന്ന് മോദി അഭിപ്രായപ്പെട്ടു.