പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് ഫോറസ്റ്റ് ഡിവിഷനില്‍ സ്‌ഫോടകവസ്തു കടിച്ച് ആന ചരിഞ്ഞ സംഭവത്തില്‍ പ്രതികരിച്ച് വെട്ടിലായിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം രോഹിത് ശര്‍മ്മ. ആനയോട് മനുഷ്യൻ കാട്ടിയ ക്രൂരതയെ വിമർശിച്ച് എഴുതിയ ലഘു കുറിപ്പിനൊപ്പം പോസ്റ്റ് ചെയ്ത ചിത്രമാണ് രോഹിതിന് വിനയായത്. ആന ഗർഭിണിയാണെന്ന് കാണിക്കാൻ കൊടുത്ത പ്രതീകാത്മക ചിത്രത്തില്‍ ഉള്ള ആന കൊമ്പനാന ആയിപ്പോയി. അതോടെ താരത്തിന് വന്‍ ട്രോള്‍മഴയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതുവരെ രോഹിത് ചിത്രം പിൻവലിച്ചിട്ടില്ല.
മുന്‍ ഇംഗ്ലണ്ട് താരം കെവിൻ പീറ്റേഴ്സൻ ഉൾപ്പെടെയുള്ളവർ രോഹിത്തിന്റെ പോസ്റ്റിന് ചുവടെ കമന്റിട്ടിട്ടുണ്ട്. ഇക്കൂട്ടത്തിലാണ് ചിത്രത്തിലെ പാളിച്ച ചൂണ്ടിക്കാട്ടിയുള്ള കമന്റുകളുമുള്ളത്. നേരത്തെ ട്വിറ്ററിലൂടെയും രോഹിത് സമാന വിഷയത്തില്‍ പ്രതികരിച്ചിരുന്നു. 'നമ്മളാരും പരിഷ്‌കൃതരല്ല. ഒന്നും പഠിക്കുന്നില്ല. കേരളത്തില്‍ ആനയ്ക്ക് സംഭവിച്ചത് ഹൃദയം തകര്‍ക്കുന്നതാണ്. ഒരു വന്യജീവിയും ക്രൂരതയ്ക്ക് ഇരയാവാന്‍ പാടില്ല' എന്നുമായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.