നിയമസഭയിൽ പ്രതിപക്ഷത്തിന്‍റെ ചോദ്യത്തിന് മറുപടിയായാണ് ബിഹാർ മുഖ്യമന്ത്രി നിധീഷ് കുമാർ നിലപാടുമാറ്റം വ്യക്തമാക്കിയത്. ബിഹാറിൽ എൻ.ആർ.സി നടപ്പാക്കില്ല, എൻ.ആർ.സി-യുമായി എൻ.പി.ആറി-നെ എന്തെങ്കിലും തരത്തിൽ ലിങ്ക് ചെയ്തിട്ടുണ്ടൊ എന്ന് സംസ്ഥാന സർക്കാർ പരിശോധിക്കും മുഖ്യമന്ത്രി നിയമസഭയ്ക്ക് ഉറപ്പുനൽകി. എൻ.പി.ആർ ചോദ്യാവലിയിൽ പുതുതായി ചേർത്ത ചോദ്യങ്ങളെ സംബന്ധിച്ചുള്ള വിവരങ്ങൾ കേന്ദ്രത്തോട് ആരാഞ്ഞിട്ടുണ്ട്.
പൗരത്വ നിയമ ഭേഗതി സംബന്ധിച്ച് പാർലമെന്‍റ് വീണ്ടും ചർച്ച ചെയ്യണമെന്നും ബിഹാർ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പാർലമെൻറിൽ പൗരത്വ ബില്ലിനനുകൂലമായാണ് നിതീഷ് കുമാറിന്റെ പാർട്ടിയായ ജനതാദൾ യുണൈറ്റഡ് വോട്ടു ചെയ്തത്. എന്നാൽ പിന്നീട് നിയമത്തിനെതിരെ രാജ്യവ്യാപകമായി വളർന്ന പ്രക്ഷോഭമാണ് എൻ.ഡി.എ ഘടകകക്ഷി കൂടിയായ ജെ.ഡി.യുവിനെയും നിതീഷ് കുമാറിനെയും മാറ്റി ചിന്തിക്കാൻ പ്രേരിപ്പിച്ചത്. പാർലമെന്‍റില്‍ ബില്ലിന് അനുകൂലമായി വോട്ടുചെയ്ത വിവിധ എൻ.ഡി.എ ഘടകകക്ഷികൾ പിന്നീട് നിലപാട് മാറ്റിയിരുന്നു.