ശ്രീനഗർ: ജമ്മു കശ്മീരിലെ ഭീകരവാദ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഒരിക്കൽക്കൂടി വിജയം. അനന്തനാഗ് ജില്ലയിൽ ഇന്ന് രാവിലെ നടന്ന ഏറ്റുമുട്ടലിൽ ഹിസ്ബുൾ മുജാഹിദീൻ കമാൻഡർ മസൂദ് അഹമ്മദ് ഭട്ട് അടക്കം 3 തീവ്രവാദികളെ സുരക്ഷാ സേന വധിച്ചു.
സൗത്ത് കാശ്മീരിലെ കുൽച്ചോഹർ പ്രദേശത്താണ് ഏറ്റുമുട്ടൽ നടന്നത്. കമാൻഡർ മസൂദിന്റെ മരണത്തോടെ ദോഡ ജില്ല പൂർണ്ണമായും ഭീകരവാദ മുക്തമായെന്നും, ആ പ്രദേശത്തെ അവസാന ഭീകരവാദിയായിരുന്നു മസൂദ് എന്നും പോലീസ് പറഞ്ഞു. ദോഡ പോലീസ് സ്റ്റേഷനിൽ മസൂദിനെതിരെ റേപ്പ് കേസ് ഫയൽ ചെയ്തിരുന്നു. അന്നുമുതൽ ഇയാൾ ഒളിവിലാണ്. അതിനുശേഷമാണ് ഹിസ്‌ബുൾ മുജാഹിദീനിൽ അംഗമായത്. ആർമിയും പോലീസും CRPFഉം ഒരുമിച്ചു നടത്തിയ ഏറ്റുമുട്ടലിനൊടുവിൽ ഒരു AK റൈഫിളും 2 പിസ്‌റ്റൾസും പിടിച്ചെടുത്തു.
ഹിസ്ബുള്‍ മുജഹിദീനെ പുല്‍വാമയിലെ ട്രാല്‍ പ്രദേശത്തുനിന്നു തുടച്ചുനീക്കുന്നതിനും സുരക്ഷാ സേന വന്‍ വിജയമായിരുന്നെന്നും തെക്ക് കാശ്മീര്‍ മുഴുവനായും ഭീകരവാദ മുക്തമാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു. രാജ്യ ആഭ്യന്തരകാര്യ മന്ത്രി നിത്യാനന്ധ റായിയുടെ നിഗമനം അനുസരിച്ച് ഈ വര്ഷം നൂറിലധികം ഭീകരവാദികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. പുല്‍വാമയിലെ ട്രാല്‍ പ്രദേശം ഭീകരവാദ മുക്തമാനെന്നും മന്ത്രി അറിയിച്ചിരുന്നു .