ഇന്ത്യ-ചൈന തർക്കങ്ങൾക്ക് അയവ്. ലഡാക്കിലെ സംഘർഷമേഖലയായ ഗാൽവാൻ പെട്രോളിങ് പോയിന്റ് 14ൽ, ഇരുകൂട്ടരും രണ്ട് കിലോമീറ്ററോളം പുറകിലേക്ക് ക്യാമ്പ് ചെയ്യാൻ തീരുമാനിച്ചു.
അഞ്ചു ദിവസം നീണ്ട കമാൻഡർതല ചർച്ചകൾക്കൊടുവിലാണ് പിന്മാറാൻ തീരുമാനിച്ചത്. ഇരു രാജ്യങ്ങളും 30 പട്ടാളക്കാരെമാത്രം PP14ൽ നിയമിക്കാനും ധാരണയായി. ഒരു കിലോമീറ്റർ അകലെയുള്ള അടുത്ത പെരിമീറ്ററിൽ ടെന്റുകളിൽ 50 പട്ടാളക്കാർക്ക് മാത്രം ഡ്യൂട്ടി കൊടുക്കാനും തീരുമാനിച്ചു.ഗൽവാൻ നദി കവിഞ്ഞൊഴുകി ചൈനീസ് സേന നിൽക്കുന്ന പ്രദേശത്തു ബുദ്ധിമുട്ടുണ്ടാക്കുന്നതും പിന്മാറ്റത്തിനു കാരണമാണ്.
ചൈനീസ് സേനയുടെ പിൻമാറ്റം സ്ഥിരീകരിക്കാൻ ഇന്ത്യ പരിശോധന നടത്തും..നേരത്തേയും ചൈന പിന്മാറിയിരുന്നെങ്കിലും പ്രകോപനപരമായി ജൂൺ 15ന് സംഘർഷമുണ്ടാവുകയും 20 സൈനികർ വീരമൃത്യു വരിക്കുകയും ചെയ്തിരുന്നു.ഇത്തരത്തിലൊരു ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ഇന്ത്യന്‍ സേന അതീവ ജാഗ്രതയിലാണ്.